തിരുവനന്തപുരം: സ്കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്കൂളുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന് എടുത്തവരുടെ കണക്കുകള്‍ ക്രോഡീകരിക്കും. ഇതിന് പ്രധാനാധ്യാപകരെ ചുമതലപ്പെടുത്തം.
പ്രതിരോധ കുത്തിവയ്പ്പിനെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവര്‍, എടുക്കാത്തവര്‍, പൂര്‍ത്തിയാക്കിയവര്‍ എന്നിങ്ങനെ വേര്‍തിരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.
ഈ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഒരു മാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കണം. സംസ്ഥാനത്ത് പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരെ നടത്തുന്ന പ്രചരണം മൂലം പ്രതിരോധ കുത്തിവയ്പ്പിന് ശ്രദ്ധക്കുറവ് ഉണ്ടാവുകയും തുടച്ചുനീക്കപ്പെട്ട രോഗങ്ങള്‍പോലും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: