കൊച്ചി:സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി ശരിവച്ചു.സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനത്തില്‍ 50 ശതമാനം സീറ്റുകള്‍ നല്‍കണമെന്ന സര്‍ക്കാര്‍ നിലപാടിനെതിരേ ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളെജ് മാനെജ്മെന്റ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണു കോടതി വിധി പുറപ്പെടുവിച്ചതു.മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥകള്‍ എല്ലാവരും പാലിക്കണമെന്നും പ്രവേശന നടപടികള്‍ മാനെജ്മെന്റ് സംഘടനകള്‍ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും കോടതി നിര്‍ദേശിച്ചു.50 ശതമാനം സീറ്റുകള്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ ക്വാട്ടയാണ്. മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥകള്‍ എല്ലാവരും പാലിക്കണമെന്നും ഇതിനെ ചോദ്യം ചെയ്യാന്‍ മാനെജ്മെന്റുകള്‍ക്ക് അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: