കൊല്ലം: സിവില്‍സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും അത് നിറവേറ്റത്തക്ക തരത്തില്‍ ജില്ലാ ഭരണസിരാകേന്ദ്രത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും എന്‍ജിഒ സംഘ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്നലെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ യഥാര്‍ത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരത്തക്ക രീതിയില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ സമിതിയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍.രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ബി.മനോജ് സെക്രട്ടറി കെ.രാധാകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
കോടതി വളപ്പിലെ സ്ഫോടനം എന്‍ഐഎ അന്വേഷിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഷിജില്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഇവിടുത്തെ പോലീസിന്റേയും സര്‍ക്കാരിന്റെയും കഴിവുകേടാണ് സംഭവം തെളിയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
കളക്ട്രേറ്റിലെ സ്ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അഭിഭാഷകപരിഷത്ത് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. കളക്ട്രേറ്റില്‍ എല്ലാ ഭാഗവും കാണുംവിധം പ്രവര്‍ത്തനക്ഷമമായതും റിക്കോര്‍ഡിംഗ് സൗകര്യവുമുള്ള നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്നും ചൂണ്ടിക്കാട്ടി. യോഗത്തില്‍ അഡ്വ.ആര്.ബാബുശങ്കര്‍ അധ്യക്ഷനായിരുന്നു. അഡ്വ.ആര്.രാജേന്ദ്രന്, അഡ്വ.കെ.ആര്.അമ്പിളി, അഡ്വ.രാകേഷ് കരുത്തന്‍വിള രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: