മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ഇനി സച്ചിന് ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണന് എന്നിവരടങ്ങിയ ക്രിക്കറ്റ് കമ്മറ്റിയുടെ കൈയില്‍.
ലഭിച്ച 57 അപേക്ഷകള്‍ ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെയുടെ ഓഫീസില്‍ പ്രാഥമിക പരിശോധന നടത്തി 21 പേരാക്കി ചുരുക്കി. ഈ പട്ടികയാണ് സച്ചിന്, സൗരവ്, ലക്ഷ്മണ് എന്നിവരടങ്ങിയ സമിതി പരിശോധിക്കുക. സഞ്ജയ് ജഗദലയെ ഈ ചുമതലയ്ക്കു മാത്രം കമ്മറ്റിയുടെ കോ ഓര്‍ഡിനേറ്ററായി നിയമിച്ചു. 22 നകം യോഗ്യരായവരെ നിര്‍ദേശിക്കാനാണ് കമ്മറ്റിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. അജയ് ഷിര്ക്കെയ്ക്കാണ് ചുരുക്ക പട്ടിക നല്‍കേണ്ടത്. ഇതു ലഭിച്ച ശേഷം ബിസിസിഐയാകും അന്തിമ തീരുമാനമെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: