പാറത്തോട്: പഞ്ചായത്ത് ഓഫിസിന് സമീപത്തെ വളവില്‍ വീണ്ടും വാഹനാപകടം. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. കൊല്ലംതേനി ദേശീയ പാതയില്‍ പാറത്തോട് പഞ്ചായത്ത് ഓഫീസിന് സമീപം വാന്‍ റോഡില്‍ നിന്നും താഴേയ്ക്ക് മറിഞ്ഞാണ് അപകടം. പരുക്കേറ്റ സിസ്റ്റര്‍ ജെസി, സിസ്റ്റര്‍ മറിയം, വാന്‍ ഡ്രൈവര്‍ എന്നിവരെ കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയില്‍ എത്തിയ ബസ് വളവ് തിരിഞ്ഞപ്പോള്‍ പിന്‍ഭാഗം ഇടിക്കാതിരിക്കാന്‍ സൈഡിലേക്ക് ഒതുക്കിയ വാന്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു. മറിഞ്ഞ വാന്‍ താഴെ മരത്തില്‍ ഇടിച്ചു നിന്നതിനാല്‍ സമീപത്തെ തോട്ടിലേക്ക് വീണില്ല.
ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. കോട്ടയം ഡൊമിനിക്കല്‍ മഠത്തില്‍ നിന്നും പാമ്പനാറിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഈ മേഖലയില്‍ അപകടം പതിവായിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ബസ് അപകടത്തില്‍ പെട്ടിരുന്നു. അപകടം പതിവായ മേഖലയില്‍ സുരക്ഷാസംവിധാനം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: