കണ്ണൂര്‍: പൊതുമരാമത്ത് പ്രവൃത്തികളില്‍ നിരന്തരമായി ഗുരുതര അലംഭാവം കാണിക്കുന്ന കരാറുകാരനെ അടുത്ത സാമ്പത്തിക വര്‍ഷത്തെ ടെണ്ടറുകളില്‍ നിന്ന് ഒഴിവാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ചില കരാറുകാര്‍ ബോധപൂര്‍വ്വം പ്രവൃത്തികളില്‍ അലംഭാവം കാണിക്കുന്നതായി അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡണ്ട് കെ.വി.സുമേഷാണ് തീരുമാനം അറിയിച്ചത്.
ചില കരാറുകാരുടെ അലംഭാവം ജില്ലാ പഞ്ചായത്തിനെ ആകെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് വളര്‍ന്നതായി വിഷയം ഉന്നയിച്ച വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ പറഞ്ഞു. പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കരാറുകാരന് ഇത് മറിച്ചുകൊടുക്കുന്ന പ്രവണതയുള്ളതായും അത് ജില്ലാ പഞ്ചായത്തിന് അവമതിപ്പ് ഉണ്ടാക്കുന്നതായും കെ.പി.ചന്ദ്രന് മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് തോമസ് വര്‍ഗീസ് ആവശ്യപ്പെട്ടു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു, ജോയ് കൊന്നക്കല്‍, സണ്ണി മേച്ചേരി തുടങ്ങിയവരും ഈ ആവശ്യം ഉന്നയിച്ചു.
ജില്ലയിലെ തരിശുഭൂമി കൃഷി യോഗ്യമാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്ന് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു അറിയിച്ചു. വേങ്ങാട് കൃഷി ഫാമിലെ ഉല്‍പ്പന്നങ്ങള്‍ യഥാസമയം ലേലം ചെയ്ത് വില്ക്കുന്നതില് വീഴ്ച വരുത്തിയ സൂപ്രണ്ടിനെ ശാസിച്ചതായും അദ്ദേഹം പറഞ്ഞു. സൂപ്രണ്ടിന്റെ സമീപനം കാരണം ഫാമിന് നഷ്ടമുണ്ടായതായും സ്റ്റാന്റിങ്ങ് കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സുരേഷ്ബാബു പറഞ്ഞു.
വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, കെ.പി.ജയബാലന്‍, ടി.ടി.റംല, കെ.ശോഭ എന്നിവര്‍ വിവിധ സ്റ്റാന്റിങ്ങ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
ജില്ലയിലെ വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവ് നികത്താന്‍ സ്കൂളുകളോട് താല്‍ക്കാലിക നിയമനം നടത്താന്‍ നിര്‍ദേശിച്ചതായി പ്രസിഡണ്ട് അറിയിച്ചു. എംപ്ലോയ്മെന്‍്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം കാലതാമസമുണ്ടാക്കുമെന്നതിനാലാണ് ഇങ്ങനെ നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നതായി പ്രസിഡണ്ട് അറിയിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ കൂടി സഹകരണത്തോടെ ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ പൗരാവകാശ രേഖയും ആരൂഢം പദ്ധതിയുടെ നിയമാവലിയും യോഗം അംഗീകരിച്ചു. ജില്ലയില്‍ സമീപകാലത്തുണ്ടായ വിവിധ ദുരന്തങ്ങളില്‍ മരിച്ചവരുടെ ദേഹവിയോഗത്തില്‍ യോഗം അനുശോചിച്ചു.
അംഗങ്ങളായ പി.ഗൗരി, കെ.നാണു, സുമിത്ര ഭാസ്ക്കരന്‍, പി.കെ.സരസ്വതി, അഡ്വ. മാര്‍ഗരറ്റ് ജോസ്, ആര്.അജിത, അജിത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
വിഷരഹിത പച്ചക്കറി: ഉല്‍പ്പാദിപ്പിച്ചത് 363 ടണ്‍
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിയില്‍ ഉല്‍പ്പാദിപ്പിച്ചത് 363 ടണ്‍ പച്ചക്കറി. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു അറിയിച്ചതാണിത്. 9 ലക്ഷം തൈകളാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്തത്.
പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കര്‍ഷകര്‍ നിശ്ചയിച്ച വിലക്കു തന്നെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി. മുഴുവന്‍ ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്താനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: