പാനൂര്‍: പാനൂര്‍ നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിറകില്‍ കൊണ്ടിടുന്ന മാലിന്യ ക്കൂമ്പാരത്തില്‍ നിന്നുയരുന്ന അസഹ്യമായ ദുര്‍ഗന്ധം ഓട്ടോ െ്രെഡവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു. പുത്തൂര്‍ റോഡില്‍ ഓട്ടോസ്റ്റാന്റിന് സമീപത്ത് പൂട്ടിക്കിടക്കുന്ന കടയുടെ പിറകിലാണ് ഏറെക്കാലമായി മാലിന്യനിക്ഷേപം നടത്തുന്നത്. കാലവര്‍ഷം തുടങ്ങിയതോടെ മാലിന്യങ്ങള്‍ മഴവെള്ളവുമായി കൂടിക്കലര്‍ന്ന് കുഴമ്പ് രൂപത്തിലായി അസഹ്യമായ ദുര്‍ഗന്ധം ഉയര്‍ത്തുകയാണ്. സമീപത്തെ പച്ചക്കറി-ഫ്രൂട്സ് വ്യാപാരികളാണ് പ്രധാനമായും രാത്രികാലങ്ങളിലും മറ്റും ഇത്തരത്തില്‍ കടകളുടെ പിന്നിലുള്ള തുറസ്സായ സ്ഥലത്ത് മാലിന്യം തള്ളുന്നത്.
മഴയെത്തുംമുമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റോഡരികില്‍ അടിഞ്ഞ് കൂടി കിടന്ന മാലിന്യങ്ങള്‍ നീക്കിയിരുന്നെങ്കിലും ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ ശ്രദ്ധയില്‍ പെടാതിരുന്നതിനാല്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മഴവെള്ളം കലര്‍ന്ന് ദുര്ഗന്ധമുയര്ന്നപ്പോഴാണ് ഓട്ടോെ്രെഡവര്മാരുടെ ശ്രദ്ധയിലും ഇക്കാര്യം പെടുന്നത്. മാലിന്യം നീക്കം ചെയ്യാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് െ്രെഡവര്‍മാരുടെ ആവശ്യം.
നഗരസഭയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ടൗണില്‍ നിന്നും ദിവസവും മാലിന്യം നീക്കം ചെയ്യുമ്പോഴും മാലിന്യം കെട്ടിക്കിടക്കുന്നത് നഗര ഭരണാധികാരികള്‍ക്കും തലവേദനയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: