തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഎം ക്രൂരതയ്ക്ക് ശക്തമായ താക്കീതായി തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ജനകീയ സദസ്സ്. കണ്ണൂരിലടക്കം കേരളത്തിലെവിടെയും ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള ബിജെപിയുടെ സ്വാതന്ത്ര്യം എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന ഉറച്ച പ്രഖ്യാപനം കൂടിയായിത്.
കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സിപിഎം അക്രമത്തിനിരയായി ജീവിക്കുന്ന രക്തസാക്ഷികളാണ് ജനകീയ സദസ്സില്‍ പങ്കെടുത്തത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍, ഭര്‍ത്താവിനെയും മകനെയും നഷ്ടപ്പെട്ടവര്‍, അച്ഛനെയും അമ്മാവന്മാരെയും നഷ്ടപ്പെട്ട കുട്ടികള്‍, അംഗഭംഗം വന്ന് ഒരു തൊഴിലുമെടുത്ത് ജീവിക്കാന്‍ കഴിയാത്തവര്‍. ഇങ്ങനെ സ്ത്രീകളും കുട്ടികളും അടക്കം സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ് അംഗഭംഗം വന്നവരടക്കമുള്ളവര്‍ ജനകീയ സദസ്സില്‍ അണിനിരന്നിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നുമാത്രം അക്രമത്തിനിരയായ 55 പേര് പങ്കെടുത്തു.
ചടങ്ങ് ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇവരെ ആശ്വസിപ്പിച്ചു. 11 കോടി പ്രവര്‍ത്തകരുള്ള മഹാ രാഷ്ട്രീയ പ്രസ്ഥാനം ഒപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പുനല്‍കി. സിപിഎം ഗുണ്ടകളുടെ ആക്രമണത്തില്‍ സര്‍വതും നഷ്ടപ്പെട്ട് നിരാലംബരായവര്‍ക്ക് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ നല്‍കുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍.
തിരുവനന്തപുരത്തെ ബിജെപി-മഹിളാമോര്‍ച്ച പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ സദസ്സ് തങ്ങള്‍ ഒറ്റയ്ക്കല്ലെന്ന ശക്തമായ സന്ദേശമാണ് ഇരകള്‍ക്കു നല്‍കിയത്. സഹിച്ച ത്യാഗത്തിനും ഒഴുക്കിയ കണ്ണീരിനും വരുംകാലത്ത് ജനാധിപത്യമാര്‍ഗത്തിലൂടെ സിപിഎമ്മിനെക്കൊണ്ട് കേരളം കണക്കുപറയിക്കുമെന്ന ഉറച്ച പ്രഖ്യാപനവും, സഹപ്രവര്‍ത്തകരുടെ കണ്ണുനീരിനും വേദനകള്‍ക്കും അറുതിവരുത്തുമെന്ന പ്രഖ്യാപിക്കല്‍ കൂടിയായി ജനകീയ സദസ്സ്.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്മാരായ കെ. രാമന്‍പിള്ള, സി.കെ. പദ്മനാഭന്, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പി. ശ്രീശന് മാസ്റ്റര്‍, ഡോ.പി.പി. വാവ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, വക്താവ് ജെ.ആര്. പത്മകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ വി.വി. രാജേഷ്, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, നേതാക്കളായ പി. രാഘവന്, പി. സുധീര്‍, രാധാകൃഷ്ണമേനോന്, നൗഷാദ്, തോട്ടയ്ക്കാട് ശശി, അഡ്വ.എസ്. സുരേഷ്, പ്രകാശ്ബാബു, രാധാമണി, വെള്ളനാട് കൃഷ്ണകുമാര്‍, ഗിരിജാ കുമാരി, എ. ഗോപാലകൃഷ്ണന്, രാജിപ്രസാദ്, എസ്. കൃഷ്ണകുമാര്‍, പുഞ്ചക്കരി സുരേന്ദ്രന്, കൊല്ലം തുളസി, രാജസേനന്, ഭീമന് രഘു, എന്‍ഡിഎ ഘടകകക്ഷി നേതാക്കളായ വെള്ളായണി ശ്രീകുമാര്‍, സലീം മല്ലപ്പള്ളി, കടവില്‍ ചന്ദ്രന് തുടങ്ങിയവരും പങ്കെടുത്തു.
കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, മുന്‍ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത്, ജില്ലാ സെക്രട്ടറിമാരായ കെ. ജയപ്രകാശ്, വിജയന് വട്ടിപ്രം, നേതാക്കളായ വി.വി. ചന്ദ്രന്, യു. ഇന്ദിര, കാര്‍ത്തിക, ആര്.കെ. ഗിരിധരന്, ഹരീഷ് ബാബു, വിജയന് മങ്ങാട്, എന്‍.വി. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സിപിഎം അക്രമത്തിന് ഇരയായവര്‍ ജനകീയ സദസ്സിനെത്തിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: