കൊച്ചി: ജിഷയുടെ കൊലയാളി അമിര്‍ ഉള് ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയ്ക്ക് ശേഷം പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ പതിനഞ്ചു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് കോടതിയില്‍ പോലീസ് ആവശ്യപ്പെടും.
കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് പൊതുജന രോഷം ഉണ്ടാകാനിടയുള്ളതിനാല്‍ കനത്ത ജാഗ്രതയിലാണ് പോലീസ്.തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടതിനാല്‍ ഇയാളെ തല്ക്കാലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കില്ല
ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രക്തം പുരണ്ട കത്തിയാണ് പ്രതി താമസിച്ചിരുന്ന ഇരുങ്ങോല്‍ വൈദ്യശാലപ്പടിയിലെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയത്.
സംഭവ ദിവസം പ്രതി ഉപയോഗിച്ച വസ്ത്രങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ ബന്ധുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവ പോലീസ് ക്ലബ്ബില്‍ വച്ചാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ജിഷയുടെ കൊലപാതകത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നിര്‍ണായകമായി മാറിയ തെളിവായ ചെരുപ്പില്‍ നിന്ന് ലഭിച്ച രക്ത കോശങ്ങള്‍ ജിഷയുടേതെന്ന് തിരിച്ചറിഞ്ഞത് കേസില്‍ വഴിത്തിരിവായിരുന്നു.
കൂടാതെ ജിഷയുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് ലഭിത്ത പ്രതിയുടെ തൊലിയും ശരീരത്തില്‍ നിന്ന് ലഭിച്ച ഉമിനീരും പരിശോധന നടത്തി ഡിഎന്‍എ തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ അമിയുറിന്റെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്ന് രണ്ടുഫലവും ഒന്നാണെന്ന് കണ്ടെത്തിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: