ലണ്ടന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ വനിതാ എം.പി വെടിയേറ്റ് മരിച്ചു. സ്വന്തം മണ്ഡലമായ ബാറ്റ്ലി ആന്റ് സ്പെന്നില്‍വെച്ചാണ് 41കാരിയായ ജോ കോക്സിന് വെടിയേറ്റത്.
പൊതുനിരത്തില്‍ എംപിയെ കുത്തിപ്പരുക്കേല്‍പിച്ചശേഷം അക്രമി വെടിവയ്ക്കുകയായിരുന്നു. തടയാന്‍ ചെന്ന ഒരാള്‍ക്കു പരിക്കേറ്റു. 52കാരനായ അക്രമിയെ പിന്നീട് മാര്‍ക്കറ്റ് സ്ട്രീറ്റില്‍വെച്ച് അറസ്റ്റ് ചെയ്തതായി വെസ്റ്റ് യോര്‍ക്ഷെയര്‍ പൊലീസ് പറഞ്ഞു.
മണ്ഡലത്തില്‍ വോട്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുമ്പോഴാണ് ഇവര്‍ക്ക് വെടിയേറ്റത്.ചോരവാര്‍ന്ന് അവശനിലയിലായ ജോ കോക്സിന് അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്നു തീരുമാനിക്കാനുള്ള ഹിതപരിശോധന 23നു നടക്കാനിരിക്കെയാണു യൂറോപ്യന്‍ യൂണിയന് അനുകൂല നിലപാടുള്ള എം.പി കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: