കോഴിക്കോട്: ഷിബിന്‍ വധക്കേസില്‍ പ്രതികളെ വിചാരണകോടതി വെറുതെ വിട്ടതോടെ നാദാപുരം മേഖലയില്‍ വര്‍ഗ്ഗീയ ചേരിതിരിവും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍. സിപിഎമ്മും മുസ്ലിം ലീഗുമാണ് കടുത്ത വിദ്വേഷപ്രചാരണങ്ങള്‍ നടത്തുന്നത്. നവമാധ്യമങ്ങളിലൂടെ ഇരു വിഭാഗങ്ങളും നടത്തുന്നപ്രചാരണങ്ങളും അതിര് കടക്കുകയാണ്. നാദാപുരത്തെ പോലീസിനെ വര്‍ഗ്ഗീയ വല്ക്കരിച്ചുവെന്ന ഗുരുതരമായ ആരോപണവുമായാണ് എസ്കെഎസ്എസ് എഫ് രംഗത്തെത്തിയിരിക്കുന്നത്.
കോടതി വിധിയില്‍ പ്രതികരിച്ചുകൊണ്ട് അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അതേസമയം ഇതിനുമറുപടിയായി വരുന്ന പ്രതികരണങ്ങളും മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതരത്തിലുള്ളവയാണ്. ഇത്തരം പ്രതികരണങ്ങള്‍ നിരീക്ഷിക്കാനും നടപടിയെടുക്കാനും പോലീസ് തയ്യാറാവുന്നില്ല. പ്രതികളെ വെറുതെവിട്ടുവെന്ന വാര്‍ത്തയോടൊപ്പം ചില മുസ്ലിം പത്രങ്ങള്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളും പൊതുസമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതരത്തിലുള്ളവയാണ്. കോടതി വളപ്പില്‍ പ്രതികള്‍ ആഹ്ലാദം പ്രകടിപ്പിച്ച് പരസ്പരം കെട്ടിപിടിക്കുന്ന ചിത്രങ്ങളാണ് ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച്. എസ്കെഎസ്എസ് എഫിന്റെ പ്രതികരണവും പോലീസിനെ അടച്ചാക്ഷേപിക്കുന്നതാണ്.
അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും വര്‍ഗീയവല്‍ക്കരിക്കപ്പെട്ട പോലീസുദ്യോഗസ്ഥരാണ് ഈ മേഖലയില്‍ ഉള്ളതെന്നും ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച എസ്കെഎസ്എസ് എഫ് യോഗം പുറത്തിറക്കിയ പത്രകുറിപ്പില്‍ ആരോപിക്കുന്നു. അക്രമങ്ങളുടെ മറവില്‍ പ്രദേശത്തെ സമ്പന്ന കുടുംബങ്ങളെ ചൂഷണം ചെയ്യുകയെന്നത് അക്രമികളുടെയും പോലീസിന്റെയും കൂട്ടായ അജണ്ടയാണെന്ന് യോഗം ആരോപിക്കുന്നു. മുസ്ലിം ലീഗില്‍ നിര്‍ണായക സ്വാധീനമുള്ള എസ്കെഎസ്എസ് എഫ് ഷിബിന്‍ കൊലക്കേസിലെ പ്രതികള്‍ക്കനുകൂലമായി നേരത്തെ പരസ്യമായി രംഗത്ത് വന്നിരുന്നു. സിപിഎമ്മും മുസ്ലീം ലീഗും അടക്കമുള്ള സംഘടനകള്‍ നാദാപുരം മേഖലയില്‍ സംഘ ര്ഷത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രകോപനപരമായ നിലപാടുകളുമായാണ് മുന്നോട്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: