കൊട്ടാരക്കര: വാളകം ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപകന് ആര്. കൃഷ്ണകുമാറിനെ സസ്പെന്റ് ചെയ്ത സ്കൂള്‍ മാനേജ്മെന്റ് നടപടി റദ്ദാക്കി. വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടാണ് സസ്പെന്ഷന് റദ്ദാക്കിയത്. സസ്പെൻഷനിലായിരുന്ന 15 ദിവസവും സർവീസ് കാലയളവായി പരിഗണിക്കാൻ ഡിഇഒ നിർദ്ദേശിച്ചു.
നേരത്തെ, ബി.എഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് വാളകം ആര്‍വിവിഎച്ച്എസ്എസ് സ്കൂളില്‍ നിന്നും മാനേജരായ ആര്. ബാലകൃഷ്ണപിള്ളയാണ് കൃഷ്ണകുമാറിനെ സസ്പെന്റ് ചെയ്തത്. ഇതിനെതിരെ അധ്യാപക സംഘടനയായ കെഎസ്ടിഎ രംഗത്തുവരികയും ഇത് പ്രതികാര നടപടിയാണെന്ന് ഇതേ സ്കൂളിലെ അധ്യാപികയുമായ ഭാര്യ കെ.ആര് ഗീതയും ആരോപിച്ചിരുന്നു.
സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന പരാതിയില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസായിരുന്ന ഗീതയും നിലവില്‍ സസ്പെന്‍ഷനിലാണ്. അദ്ധ്യാപക ദമ്പതികൾക്കെതിരായ പ്രതികാര നടപടി ചൂണ്ടിക്കാട്ടി ബാലകൃഷ്ണ പിള്ളക്കെതിരെ പരാതിയുമായി മുതിർന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് കത്ത് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: