മരട്: കുണ്ടന്നൂര്‍ ഐലന്റ് ദേശീയ പാതയിലെ ടോള്‍ പിരിവിനെതിരെ ജനകീയ പ്രക്ഷോഭം തുടങ്ങുന്നതിന് നഗരസഭ വിളിച്ചു ചേര്‍ത്ത ജനകീയ സമിതിയില്‍ തീരുമാനമായി. അതിന് മുന്നോടിയായി 21ന് വൈകീട്ടു അഞ്ചു മണിക്ക് കുണ്ടന്നൂര്‍ ജംഗ്ഷനില്‍ പ്രതിഷേധമായി ജനകീയ പ്രതിരോധസമിതി മനുഷ്യശൃംഖല തീര്‍ക്കും.
2000 ത്തില്‍ ആരംഭിച്ച ടോള്‍ പതിനഞ്ചു വര്‍ഷമായിട്ടും തുടര്‍ന്നു പോരുന്നു. കൂടാതെ 27 ന് വീണ്ടും ടോള്‍ ലേലം വിളിക്കുന്നതിനുള്ള നടപടികള്‍ തുടരുകയും ചെയ്യുന്ന മുറക്കാണ് പ്രക്ഷോഭവുമായി നഗരസഭ മുന്നിട്ടിറങ്ങിയത്.കഴിഞ്ഞ 31-5-2015 വരെ ടോള്‍ പിരിച്ച വകയില്‍ 15 കോടി 2 ലക്ഷത്തില്‍പരം രൂപ ലഭിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരം. ടോള്‍ പിരിവിനെതിരെയുള്ള ജനകീയ സമരസമിതിക്കു രൂപം നല്കി. രക്ഷാധികാരികളായി കെ.വി.തോമസ് എംപി, അഡ്വ.എം സ്വരാജ് എംഎല്‍എയേയും, ചെയര്‍മാനായി നഗരസഭ ആക്ടിങ്ങ് ചെയര്മാന് കെ.എ. ദേവസിയേയും ജനറല്‍ കണ്‍വീനറായി നഗരസഭ യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആന്റണി ആശാം പറമ്പിലിനേയും തെരഞ്ഞെടുത്തു. 151 അംഗങ്ങള്‍ അടങ്ങിയ രാഷ്ടീയ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗത്തേയും പ്രവര്‍ത്തകര്‍ അടങ്ങുന്ന സമരസമിതിയെയാണ് കുണ്ടന്നൂര്‍ ഇ കെ.നായനാര്‍ ഹാളില്‍ ചേര്‍ന്ന യോഗം തെരഞ്ഞെടുത്തത്. ദിഷാ പ്രതാപന് അദ്ധ്യക്ഷത വഹിച്ച യോഗം കെ.എ. ദേവസി ഉദ്ഘാടനം ചെയ്തു. വി.പി. പ്രസാദ്, ആന്റണി ആശാം പറമ്പില്‍, ടി.കെ. ദേവരാജന്‍, രാജിതമ്പി, പരമാചാര്യ കെ.വി.തമ്പി, അജ്ഞലി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: