പൂച്ചാക്കല്‍: സിപിഎമ്മു കാര്‍ വീട് പൊളിച്ചു, പട്ടികജാതി കുടുംബം പെരുവഴിയില്‍. പാണാവള്ളി പഞ്ചായത്ത് പുളിഞ്ഞാപ്പള്ളി നികര്‍ത്തില്‍ വിനോദിനും കുടുംബത്തിനുമാണ് ദുര്‍ഗതി. കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം.
ഭാര്യയുടെ പേരില്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച മൂന്ന് സെന്റ് പുരയിടത്തില്‍ താമസത്തിനായി നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൊളിക്കുകയും സമീപത്ത് കെട്ടിക്കിടന്ന മലിനജലം പറമ്പിലേക്ക് ഒഴുക്കിവിടുകയുമായിരുന്നു. വീട് പൊളിച്ചത് പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്‍ഡ് മെമ്പറിന്റെയും നിര്‍ദ്ദേശ പ്രകാരമാണെന്ന് കാട്ടി പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരമാണോ നടപടി എന്ന് വിനോദ് ചോദിച്ചപ്പോള്‍ സെക്രട്ടറി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ സംഭവം നടന്ന ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
കൂലിപ്പണികാരനായ വിനോദും കുടുംബവും മൂന്ന് വര്‍ഷമായി വാടക വീട്ടിലാണ് താമസം. 2015 ലാണ് സര്‍ക്കാര്‍ മൂന്ന് സെന്റ് പുരയിടം നല്‍കിയത്. സാമ്പത്തിക പരാധീനത കാരണം വീട് വയ്ക്കുവാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
വാടക കൊടുക്കാനുള്ള നിവൃത്തി ഇല്ലാതായതോടെ താല്‍ക്കാലിക ഷെഡ് നിര്‍മിച്ച് താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. സിപിഎം ഗുണ്ടകള്‍ ഷെഡ് പൊളിച്ച് മലിനജലം ഒഴുക്കിവിട്ടതോടെ എന്ത് ചെയ്യുമെന്നറിയാതെ നാലും രണ്ടും വയസുള്ള കുട്ടികളുമായി വീണ്ടും വാടക വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് ഇവര്‍.
പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: