തുറവൂര്‍: പകര്‍ച്ചവ്യാധികളെ തടയുവാനുള്ള മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തട്ടിപ്പെന്ന് ആരോപണം. പഞ്ചായത്തുകളും ആരോഗ്യവകുപ്പുകളും നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
ആശാ വര്‍ക്കര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും വീടുകളിലെത്തി കുറച്ചു ചോദ്യങ്ങള്‍ ചോദിക്കുന്നതല്ലാതെ ഇതിനെതിരെ യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല. ഗ്രാമപ്രദേശങ്ങള്‍ മുഴുവന്‍ ചീഞ്ഞുനാറുമ്പോഴും ഇതിനെതിരെ യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും ഒരു പഞ്ചായത്തിലും നാളിതുവരെ ആരംഭിച്ചിട്ടില്ല. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ബ്ലീച്ചിംഗ് പൗഡറുകള്പോലും വിതരണം ചെയ്യാന്‍ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്.
ചേര്‍ത്തല താലുക്കിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ തോഡുകളിലും ഇറച്ചിക്കടകളിലെ അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്തുകളും അധികൃതരും യാതൊരുവിധ നടപടികളും സ്വീകരിക്കുന്നതിനു തയാറായിട്ടില്ല. ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: