മാഹത്മ അയ്യന്‍കാളി ഓര്‍മ്മയായിട്ട് എഴുപത്തഞ്ച് വര്‍ഷമായി. കീഴാളവര്ഗത്തിനും സമൂഹത്തിന്റെ പൊതുധാരയിലേയ്ക്കും അക്ഷരത്തിന്റെ ലോകത്തേയ്ക്കും പ്രവേശിക്കാന്‍ അടരാടിയ അയ്യന്‍കാളി കേരളംകണ്ട അപൂര്‍വ വ്യക്തിത്വമായിരുന്നു.
തൊലികറുത്ത, പാടത്ത് അതികഠിനമായി പണിയെടുക്കന്‍ മാത്രം വിധിക്കപ്പെട്ട പാവങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പ്രാണവായുവിനായി അഹോരാത്രം പാടുപെട്ടത് മറ്റാരുമായിരുന്നില്ല. ഈ മഹാന് ചെയ്ത സമരത്തിന്റെ ഫലമായിട്ടാണ് 1914ല്‍ മഹാരാജാവ് കുടിപ്പള്ളിക്കൂടം തുറന്ന് അറിവിന്റെ നീര്‍ത്തുള്ളികള്‍ സാധാരണക്കാരുടെ നാവിന് തുമ്പിലേയ്ക്ക് ഇറ്റിച്ചത്. അതിന് യാതനകള്‍ ഏറെ അനുഭവിക്കേണ്ടിവന്നു.
സഹനസമരവുമായി കാലങ്ങളോളം പൊരുതേണ്ടിവന്നു. നാം ഇന്നനുഭവിക്കുന്ന എന്തിനുമുള്ള സ്വാതന്ത്ര്യം ഇതിന്റെയെല്ലാം പരിണതഫലങ്ങളാണ്. മാനവരാശിയുടെ ജീവന്റെയും അറിവിന്റെയും വളര്‍ച്ചയ്ക്ക് ഇങ്ങനെയുള്ള മഹാന്മാര്‍ചെയ്ത ത്യാഗം മറക്കാനാവാത്തതാണ്.അതെല്ലാം എക്കാലവും സ്മരിക്കപ്പെടുന്നവതന്നെ. അയ്യന്‍കാളി ‘മഹാത്മ’ പരിവേഷത്തില്ത്തിയത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് ലഭിച്ച വലിയ ബഹുമതിയാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: