ന്യൂദല്‍ഹി: ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്രം രജിസ്ട്രേഷന് റദ്ദാക്കിയ സബ് രംഗ് ട്രസ്റ്റിന്റെ പണം ഉപയോഗിച്ച് ടീസ്റ്റ സെതല്‍വാദും ഭര്‍ത്താവ് ജാവേദ് അഹമ്മദും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ വീട്ടിയതായി റിപ്പോര്‍ട്ട്. വിദേശ ഫണ്ട് വിനിമയ നിയമം ലംഘിച്ചതിനാണ് കേന്ദ്രം ട്രസ്റ്റിന്റെ രജിസ്ട്രേഷന് റദ്ദാക്കിയത്.
ടീസ്റ്റയുടേയും ഭര്‍ത്താവിന്റെയും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടച്ചിരുന്നത് ട്രസ്റ്റായിരുന്നെന്നും ആഭ്യന്തരമന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ ടീസ്തയുടെ ട്രസ്റ്റ് എഫ്സിആര്‍എ ചട്ടങ്ങളില്‍ പലതും ലംഘിച്ചിട്ടുമുണ്ട്.
ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും ടീസ്റ്റയുടെ ട്രസ്റ്റിലേക്ക് രണ്ടര ലക്ഷം ഡോളറിന്റെ വിദേശപണം ലഭിച്ചിട്ടുണ്ട്. വര്ഗ്ഗീയതയെപ്പറ്റിയും ജാതീയമായ വിവേചനങ്ങളെപ്പറ്റി ലേഖനങ്ങള്‍ എഴുതുന്നതിന് ഫോര്‍ഡ് ഫൗണ്ടേഷന് ഭാരതത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയത് ടീസ്റ്റയുടെ ട്രസ്റ്റ് വഴിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിനു പുറമേ 2010-12ല്‍ ലഭിച്ച ഒരുകോടി രൂപയില്‍ 55 ശതമാനവും ട്രസ്റ്റിന്റെ ഭരണപരമായ കാര്യങ്ങള്‍ക്കായി ടീസ്റ്റയും ഭര്‍ത്താവും ഉപയോഗിച്ചു. പരമാവധി 50 ശതമാനം മാത്രമേ ഇത്തരത്തില്‍ ട്രസ്റ്റ് നടത്തിപ്പിന് ഉപയോഗിക്കാവൂ എന്നാണ് എഫ്സിആര്‍എ ചട്ടം.
വിദേശ ഫണ്ടുപയോഗിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി സമൂഹത്തില്‍ സംഘര്‍ഷാവസ്ഥ വളര്‍ത്തിയെടുക്കാന്‍ ശ്രമം നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പതിനായിരത്തിലധികം എന്‍ജിഒകള്‍ക്കാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അംഗീകാരം നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: