കൊച്ചി: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ‘മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുവന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിച്ചതായി പി.ടി.തോമസ് എംഎല്‍എ. ഭാരതീയ വിചാരകേന്ദ്രം എറണാകുളം സമിതി സംഘടിപ്പിച്ച ”കേരളത്തിന്റെ സുസ്ഥിരവികസനവും പരിസ്ഥിതിപ്രശ്നങ്ങളും” എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളും വിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനകളും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകൂ. ഇത്തരം ബഹുജന അഭിപ്രായ സമാഹരണത്തിന് ജനപിന്തുണ സംഭരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാരതീയവിചാര കേന്ദ്രം പോലുള്ള സംഘടനകളുടെ സാന്നിദ്ധ്യവും സഹകരണവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.സി.എം.ജോയ് മുഖ്യപ്രഭാഷണം നടത്തി. വിചാരകേന്ദ്രം ജില്ലാ ഉപാധ്യക്ഷന്‍ പി.എസ്.അനിരുദ്ധന് അദ്ധ്യക്ഷത വഹിച്ചു. ലീഫ് സെക്രട്ടറി അഡ്വ.സുഭാഷ് ചന്ദ് ആശംസയും അഡ്വ.വേണു കുമാര്‍ സ്വാഗതവും അഡ്വ.കീര്‍ത്തി സോളമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: