കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ തീരുമാനിച്ചതായി തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി. ജലീല്‍. കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്തെത്തിയ മന്ത്രി ചെയര്മാന് റഷീദലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം അറിയിച്ചത്.
നിലവിലുള്ള 22 തസ്തികകളും ഭാവിയില്‍ വരാനിരിക്കുന്ന തസ്തികകളും പിഎസ്സി വഴിയാകും നിയമിക്കുകയെന്നും മന്ത്രി പറഞ്ഞു. 2013ലെ വഖഫ് (ഭേദഗതി) നിയമ പ്രകാരം വഖഫ് വസ്തുക്കളുടെ സര്‍വ്വെ നടത്തുന്നതിന് നിയമിച്ചിട്ടുള്ള സര്‍വ്വെ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ബജറ്റില്‍ വക കൊള്ളിക്കുന്നതിനും തീരുമാനിച്ചു.
ബോര്‍ഡിന് നല്കുന്ന സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഉടനടി നടപടി സ്വീകരിക്കും. പ്രത്യേകം രൂപീകരിക്കുന്ന റിലീഫ് ഫണ്ട് പാവപ്പെട്ടവര്‍ക്കുകൂടി പ്രയോജനപ്രദമായ രീതിയില്‍ വിപുലമായ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: