ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരെല്ലാം വിദ്യാഭ്യാസ സമ്പന്നരാണെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അവകാശവാദങ്ങള്‍ പൊളിയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട രേഖകള്‍ പ്രകാരം എഎപിയുടെ 23 എംഎല്‍എമാര്‍ സ്കൂള്‍ വിദ്യാഭ്യാസം മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ബാക്കിയുള്ള മൂന്നു പേരില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ ഡിപ്ലോമ നേടിയിട്ടുള്ളവരാണ്. 2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് എംഎല്‍എമാര്‍ അവരുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ പാര്‍ട്ടിയിലെ എംഎല്‍എമാരെല്ലാം ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്ന് കേജ്രിവാള് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
അതിനു പിന്നാലെയാണ് വിദ്യാഭ്യാസ യോഗ്യതകള്‍ പുറത്തുവന്നത്. മറ്റു പാര്‍ട്ടികളെ പരിഹസിച്ച ആപ്പിന്് ഇതെന്തായാലും തിരിച്ചടിയായിട്ടുണ്ട്.
26 ആപ് എംഎല്എംമാരില് നരേഷ് ബല്യാണ് (ഉത്തം നഗര്‍), ഹസ്രി ചാല് ചൗഹാന് (പട്ടേല്‍ നഗര്‍), രാജു ദിന്ഗന് (തൃലോക്പുരി), അവതാര്‍ സിങ് (കല്‍കജി) എന്നിവര്‍ എട്ടാംക്ലാസ്സ് മാത്രം പാസ്സായിട്ടുള്ളവരാണ്. സീലാംപുരില്‍ നിന്നുള്ള മുഹമ്മദ് ഇഷ്റാഖാണ് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളത്. പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: