മഞ്ചേരി (മലപ്പുറം): പന്ത്രണ്ടുകാരിയായ ദളിത് ബാലികയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ഇരട്ട ജീവപര്യന്തവും 20000 രൂപ പിഴയും വിധിച്ചു. മഞ്ചേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാവിധി. കരുവാരക്കുണ്ട് ചേരിപ്പടി കുന്നക്കാടന്‍ അനസ്(32)നെയാണ് ജഡ്ജി കെ.പി. സുധീര്‍ ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 376 പ്രകാരം ബലാത്സംഗത്തിന് ജീവപര്യന്തം തടവ്, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ആറുമാസം തടവ്, എസ്സി/എസ്ടി ആക്ട് പ്രകാരം ജീവപര്യന്തം തടവ്, 10000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ആറു മാസം തടവ് എന്നിങ്ങനെയാണ് ശിക്ഷ.
2012 ആഗസ്റ്റ് 28നാണ് കേസിന് ആസ്പദമായ സംഭവം.
പൂപറിച്ചു തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ കരുവാരക്കുണ്ട് മലയിലെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടു പോയി പാറപ്പുറത്തു വെച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. നീചവും പൈശാചികവുമായ കൃത്യം ചെയ്ത പ്രതി പരമാവധി ശിക്ഷക്ക് അര്‍ഹനാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ജൈസണ് തോമസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 21 സാക്ഷികളില്‍ 17 പേരെ വിസ്തരിച്ചു.
16 തൊണ്ടികളും രേഖകളും ഹാജരാക്കി. പ്രതി അവിവാഹിതനാണ്. ഇരക്ക് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി ഉത്തരവ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: