കോട്ടയം: തരിശ് നിലങ്ങള്‍ ഏറ്റെടുത്ത് കൃഷിചെയ്യുമെന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാഴ്വാക്കാകുന്നു. തരിശ് നിലങ്ങള്‍ ബലപ്രയോഗത്തിലൂടെ ഏറ്റെടുത്ത് കൃഷിചെയ്യാനുള്ള ഉദ്ദേശമില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ കോട്ടയത്ത് പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
മെത്രാന്‍കായല്‍ ഏറ്റെടുത്തു കൃഷി ഇറക്കുമെന്നാണ് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുത്. ഭൂമി ഏറ്റെടുക്കാന്‍ ഉടമയുടെ സമ്മതം വേണമെന്ന നെല്‍വയല്‍ നീര്‍ത്തട നിയമത്തിലെ ചട്ടമാണ് പ്രശ്നം.ഇതു മറികടക്കാന്‍ ഉത്തരവിറക്കുകയോ, നിയമഭേദഗതി കൊണ്ടുവരികയോ വേണം. എന്നാല്‍ ഇത് സംബന്ധിച്ച സര്‍ക്കാരിന്റെ നയം വ്യക്തമാക്കാന്‍ മന്ത്രി തയ്യാറായില്ല.
മെത്രാന് കായലിലെ സ്വകാര്യ കമ്പനികളുടെ ഭൂമി ഏറ്റെടുക്കില്ല. കൃഷിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരം ഒരുക്കും. നാനൂറേക്കറോളം കൃഷിഭൂമി ഉണ്ടെങ്കിലും 28 ഏക്കര്‍ ഭൂമിയുടെ ഉടമകള്‍ മാത്രമാണ് മെത്രാന് കായലില്‍ കൃഷി ചെയ്യാന്‍ താത്പര്യമറിയിച്ചിട്ടുള്ളത്. മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: