ഒറ്റപ്പാലം: മാധ്യമ പ്രവര്‍ത്തകരെ ഒറ്റപ്പാലത്തു കൈയേറ്റം ചെയ്തെന്ന പേരില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ കടുത്ത വിമര്‍ശനത്തിനു വിധേയമാകുന്നു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിചാരണ യൂണിയന്റെ രാഷ്ട്രീയ നിരപേക്ഷ നിലപാടിനു നേരേ വിരല്‍ ചൂണ്ടുന്നതായി. ഇതേത്തുടര്‍ന്ന് യൂണിയന് നേതാക്കളില്‍ പലരും വിമര്‍ശന വിധേയരായിട്ടുണ്ട്.
കേരളത്തില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ഒരു യൂണിയനേ ഉള്ളു. യൂണിയന് ഭരണഘടന പ്രകാരം രാഷ്ട്രീയം ഇല്ലതാനും. പത്രപ്രവര്‍ത്തകര്‍ക്കു വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമുണ്ടെങ്കിലും സംഘടനയ്ക്ക് രാഷ്ട്രീയമില്ല. പക്ഷേ, കഴിഞ്ഞ ദിവസം നടന്ന ഒറ്റപ്പാലം സംഭവത്തില്‍ യൂണിയന് നടത്തിയ പ്രതിഷേധം തികച്ചും രാഷ്ട്രീയാടിസ്ഥാനത്തിലായെന്നാണ് പരാതികള്‍.
ചില യൂണിയന് അംഗങ്ങള്‍ ഈ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരിക്കുയും പരസ്യ രപസ്താവന നടത്തുകയും ചെയ്തിട്ടുണ്ട്. വിവിധ മാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, കെയുഡബ്ല്യുജെ നിഷ്പക്ഷമാകണമെന്നാഗ്രഹിക്കുന്ന അംഗങ്ങള്‍ കൂടിയാലോചനകള്‍ നടത്തിത്തുടങ്ങിയിട്ടുമുണ്ട്.
മാദ്ധ്യമ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യപ്പെട്ടാല്‍ പ്രതിഷേധിയ്ക്കുകയും തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുക പതിവാണ്. എന്നാല്‍ കഴിഞ്ഞ കുറേ നാളായി നടന്ന സംഭവങ്ങളില്‍ കൈയേറ്റം ചെയ്തവരുടെ രാഷ്ട്രീയം നോക്കിയാണ് പ്രതിഷേധം എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ അറിവോ അനുവാദമോ ഇല്ലാതെ ജില്ലാ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപവും വിശദീകരണവുമാണ് മുതിര്‍ന്ന ഭാരവാഹികള്‍ നല്‍കുന്നത്. പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യുക സംസ്ഥാന ഘടകത്തിന്റെ കടമയും അതത് ജില്ലാ യൂണിയന് അതു നടപ്പാക്കുക അവരുടെ ഉത്തരവാദിത്തവുമാണ് എന്നാണ് വിശദീകരണം. എന്നാല്‍, ജില്ലാ ഘടകങ്ങള്‍ നയിക്കുന്നവരുടെ രാഷ്ട്രീയ താല്പര്യങ്ങള്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുവത്രെ.
ജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ ന്യൂസ് എഡിറ്ററാണ് നിലവില്‍ യൂണിയന് സംസ്ഥാന പ്രസിഡന്റ്. മാതൃഭൂമിയില്‍നിന്ന് പുറത്താക്കപ്പെട്ട ആളാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി. അതൊന്നും പക്ഷേ സംഘടനയുടെ രാഷ്ട്രീയമാകാറില്ല, ആകരുതെന്നാണ് ചട്ടം. പക്ഷേ, ദല്‍ഹിയില്‍ കോടതി വളപ്പില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കുനേരെ അക്രമം ഉണ്ടായപ്പോള്‍ പ്രതികളായ എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നവശ്യപ്പെട്ട് യൂണിയന് പത്രക്കുറപ്പിറക്കിയത്് വിവാദമായിരുന്നു.
അഭിഭാഷകരാണ് മര്‍ദ്ദിച്ചതെന്ന് മാധ്യമങ്ങളെല്ലാം പ്രചരിപ്പിച്ചപ്പോള്‍ കേരള പത്രപ്രവര്ത്തകയൂണിയന് മാത്രം എബിവിപിക്കെതിരെ പ്രസ്താവന ഇറക്കിയത്് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. കേരള ഹൗസിലെ ബീഫ് വിവാദത്തില്‍ പത്രപ്രവര്‍ത്തക യൂണിയന് പ്രകടനം നടത്തിയതും സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനം ടിവിയ്ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ ആക്രമണം നടത്തിയപ്പോള്‍ യൂണിയന് പ്രതികരിക്കാഞ്ഞതുംസോഷ്യല് മാധ്യമങ്ങളില്‍ വിമര്‍ശനമാകുന്നു.
ഒറ്റപ്പാലം സംഭവത്തില്‍ ആര്‍എസ്എസ്സിനെതിരേ പ്ലക്കാര്‍ഡും ബാനറും പിടിച്ച് മുദ്രാവാക്യം വിളിച്ച പ്രതിഷേധപരിപാടിയില്‍ യൂണിയന് നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്.
ഒറ്റപ്പാലം: ശരിയായ വീഡിയോ
കള്ളക്കളി വെളിച്ചത്താക്കുന്നു
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തെന്ന കേസില്‍ വഴിത്തിരിവ്. സംഭവത്തില്‍ ആദ്യം ആക്രമണം നടത്തിയത് പരാതിക്കാരനാണെന്നു വ്യക്തമാക്കുന്ന പുതിയ വീഡിയോ പ്രചാരത്തിലായതോടെ കൂടുതല്‍ വിശദമായ അന്വേഷണം വേണ്ടിവരുമെന്നായി. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കേസില്‍ കുടുക്കാന്‍ ചില മാദ്ധ്യമങ്ങള്‍ ആസൂത്രിതമായി പ്രചരിപ്പിച്ചത് വ്യാജവീഡിയോ ആണെന്നും വ്യക്തമായി.
ചില മാധ്യമങ്ങളുടെ പേരില്‍ വന്ന സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നാണ് സംഭവത്തിന്റെ തുടക്കം എന്നു വ്യക്തമാക്കുന്നതാണ് പുതിയ വീഡിയോ. ഇതോടെ, പ്രതിഷേധത്തില്‍ രാഷ്ട്രീയ പക്ഷപാതം കാണിച്ച ചില മാദ്ധ്യമ യൂണിയന് നേതാക്കളുടെ കള്ളക്കളികളും പുറത്തുവന്നു.
ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കെതിരേ പോലീസ് കേസ് ചുമത്തിയിരിയ്ക്കുന്നത് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ്.
പക്ഷേ സംഭവത്തില്‍ ദൃക്സാക്ഷിയും കൈയേറ്റം ചെയ്യപ്പെട്ടുവെന്ന് കേസില്പരാമര്ശിക്കുന്നയാളുമായ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ശ്യാം കുമാര്‍ ചാനലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ എഴുതിയ ലേഖനവും പോലീസ് എഫ്ഐആറും കടക വിരുദ്ധമാണ്.
ഒരു ടാക്സി ജീപ്പില്‍ ആറ് പ്രതികളെയും കോടതിയില്‍ കൊണ്ടുവന്നു. ആറ് പ്രതികള്‍ക്കൊപ്പം മൂന്ന് പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവര്‍ക്ക് പിന്നില്‍ എസ്കോര്‍ട്ടായി കോടതിയിലെത്തി. ടാക്സി ജീപ്പില്‍ പ്രതികളെ കൊണ്ടുവരുന്നത് കണ്ട മാധ്യമപ്രവര്‍ത്തകര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനാരംഭിച്ചു….ശ്യാം എഴുതുന്നു.
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ ശ്രീജിത്തിന്റെ വീട് കോടതിയുടെ തൊട്ടടുത്താണ്. അതുകൊണ്ടുതന്നെ വീട്ടില്‍ നിന്ന് മുണ്ടുടുത്താണ് അദ്ദേഹം കോടതിയിലെത്തിയിരുന്നത്. അദ്ദേഹവും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഡെന്‍ സിറ്റി ചാനലിന്റെ പ്രതിനിധി അനൂപും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട ആര്‍എസ്എസുകാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ച് മുന്നോട്ടുവന്ന് ഇത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.
കോടതിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ ഇതെല്ലാം നോക്കി നിഷ്ക്രിയരായി നിന്നു. കോടതി വളപ്പിലെ നാട്ടുകാര്‍ കൂടി സ്ഥലത്തേക്ക് വന്നതോടെ ആര്‍എസ്എസ് സംഘം മര്‍ദ്ദനം നിര്‍ത്തി ഭീഷണി മുഴക്കി പിന്മാറുകയായിരുന്നു….ശ്രീജിത്തിനെ മര്‍ദ്ദിക്കാനുള്ള നീക്കം ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പ്രതിരോധിച്ചു,’ ശ്യാം തുടരുന്നു.
കൈലിമുണ്ടുടുത്തു നിന്ന ശ്രീജിത്ത്് മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞത് വിശ്വസിക്കാന്‍ കഴിയാതിരുന്നപ്പോള്‍ ചിലര്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. ഇതില്‍ പ്രകോപിതനായ ശ്രീജിത്ത് ആര്‍എസ്എസുകാരെ കൈയേറ്റം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് തിരിച്ചും ഉന്തുംതള്ളുമുണ്ടായി. പേടിപ്പിക്കേണ്ട, കേന്ദ്രഭരണവും എംഎല്‍എ മാരും ഇല്ലാതിരുന്നപ്പോളും ഞങ്ങള്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ട് എന്ന് അവസാനം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറഞ്ഞതുമാത്രം എടുത്തുകാട്ടി പ്രചരിപ്പിക്കുകയായിരുന്നു ചാനലുകള്‍. മര്‍ദ്ദനം, ഭീഷണി എന്നീ കുറ്റങ്ങള്‍ക്കപ്പുറം കേസിെല്ലന്ന് ഉറപ്പായിട്ടും ജാമ്യം ലഭിയ്ക്കാതിരിക്കാനാണ് വധശ്രമത്തിന് കേസ്സെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: