ബത്തേരി: വടക്കനാട് പള്ളിവയലില്‍ കടുവ ഇറങ്ങി. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് വെള്ളക്കെട്ട് മണിയുടെ വീടിന് സമീപത്തെ റോഡില്‍ കടുവയെ കണ്ടത്. ആളുകള്‍ നാട്ടുകാര്‍ ബഹളം വെച്ചതോടെ കടുവ തൊട്ടടുത്ത കാപ്പിത്തോട്ടത്തിലേക്ക് കയറുകയായിരുന്നു. വിവരം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചു. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ്ലൈഫ് വാര്ഡന് പി. ധനേഷ്കുമാറിന്റെ നേതൃത്വത്തില്‍ വനപാലര്‍ സ്ഥലത്തെത്തി നിരീക്ഷിച്ചു.
മാനന്തവാടി പോലീസും സ്ഥലെത്തി. കടുവയ്ക്ക് 14വയസ് പ്രായം തോന്നിക്കും. സാരമായി പരിക്കേറ്റതായും സൂചനയുണ്ട്. 11 മണിയോടെ കടുവയെ പിടിക്കുന്നതിന് കൂടെത്തിച്ച് ആട്ടിന്‍ കുട്ടിയെ കെട്ടി. കടുവ അവശനായതിനാല്‍ മയക്കുവെടി വെച്ചാല്‍ ചത്തു പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കടുവയെ ഏതുവിധേനയും കൂട്ടില്‍ കയറ്റാനാണ് ശ്രമം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: