ന്യൂഡല്‍ഹി: ഡീംഡ് സർവ്വകലാശാലകൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ കേന്ദ്ര മാനവശേഷി മന്ത്രാലയം തീരുമാനമെടുത്തു. പുതിയ കല്പിത സര്‍വ്വകലാശാല ചട്ടങ്ങള്‍ യുജിസി പ്രഖ്യാപിച്ച് ഒരു മാസം തികയും മുമ്പാണ് കേന്ദ്ര സർക്കാർ പുത്തൻ പരിഷ്കാരങ്ങളുമായി രംഗത്തെത്തുന്നത്.
ഡീംഡ് സർവ്വകലാശാലകൾക്ക് ഇനി മുതൽ എണ്ണത്തിൽ നിയന്ത്രണമില്ലാതെ ഓഫ് ക്യാമ്പസ് സെന്ററുകൾ തുടങ്ങാൻ സാധിക്കുമെന്നുള്ളതാണ് ഇതിൽ ഏറ്റവും പ്രധാന്യമർഹിക്കുന്നത്. നിശ്ചിത നിയമങ്ങളും നിലവാരവും പാലിച്ച് എത്രവേണമെങ്കിലും രാജ്യത്തിനകത്തോ പുറത്തോ സെന്ററുകള്‍ ആരംഭിക്കാം.
എന്നാല്‍, അതിനായി മാനവശേഷി വികസന മന്ത്രാലയത്തിനു പുറമെ കേന്ദ്ര അഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ അനുമതിയും നേടണം. സര്‍വകലാശാല മുഖ്യകേന്ദ്രത്തിന്‍െറ നിലവാരവും സൗകര്യങ്ങളും ഒഫ് കാമ്പസുകളിലും വേണമെന്ന് മന്ത്രാലയം നിഷ്കർഷിക്കുന്നുണ്ട്.
ആദ്യ രണ്ട് ഒഫ്കാമ്പസുകള്‍ നാക് പരിശോധനയില്‍ ഉന്നത ഗ്രേഡ് നേടിയാല്‍ മാത്രമേ സര്‍വകലാശാല വിപുലനത്തിനു അനുമതി നല്‍കൂ. അനുമതി തേടിയുള്ള നിരവധി സര്‍വ്വകലാശാലകളുടെ അപേക്ഷകള്‍ പരിഗണന കാത്ത് കിടക്കുകയാണെന്നും ഈ അപേക്ഷകളില്‍ ഏഴുമാസത്തിനകം യുജിസി തീരുമാനമെടുക്കുമെന്നും കേന്ദ്ര മാനവശേഷി മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: