ലക്നൗ: ഉത്തർപ്രദേശിലെ കൈരാനയിൽ നിന്നും ഹിന്ദുക്കൾ കൂട്ടപലായനം നടത്തുന്നതിനെക്കുറിച്ച് സിബിഐ തലത്തിൽ അന്വേഷണം നടത്തണമെന്ന് ബിജെപി. ഇതിനു പുറമെ 15 ദിവസത്തിനുള്ളിൽ കൂട്ടപലായനം ചെയ്ത മുഴുവൻ ഹിന്ദുക്കളെയും തിരിച്ചു കൊണ്ടു വരാൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് മുൻകൈ എടുക്കണമെന്ന് ബിജെപി എംഎൽഎ സംഗീത് സിംഗ് സോമൻ ആവശ്യപ്പെട്ടു.
സമാജ് വാദി പാർട്ടിക്ക് കൈരാന സംഭവുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. പ്രദേശത്ത് ഹിന്ദുക്കളെ അടിച്ച് ഓടിക്കുന്ന അക്രമികൾക്ക് സമാജ് വാദി പാർട്ടി പിന്തുണ നൽകുന്നത് സിബിഐ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ഗവർണറോട് കൈരാനയിലെ സംഭവ വികാസങ്ങളെക്കുറിച്ച് വിശദമായി പഠിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബിജെപി നേതാക്കൾ നിവേദനം നൽകിയിരുന്നു.
കൈരാന പ്രദേശത്ത് എത്തിയ ബിജെപി അന്വേഷണ സംഘമാണ് ഗവർണർക്ക് നിവേദനം സമർപ്പിച്ചത്. കൈരാനയിൽ കേട്ടു കേൾവിയിലുമപ്പുറമുള്ള രൂക്ഷമായ പ്രശ്നങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് കൈരാന എംപി ഹുക്കും സിംഗ് പറഞ്ഞു. പ്രദേശത്തെ പ്രധാന ക്രിമിനലുകളായ മുക്കിം ലാല, ഫുർക്കാൻ അവരുടെ സംഘാഗങ്ങളും സമാജ് വാദി പാർട്ടിയുടെ ഒത്താശയിലാണ് അക്രമങ്ങൾ അഴിച്ച് വിടുന്നതെന്ന് എംപി പറഞ്ഞു.
കൈരാനയിലെ ഹിന്ദുക്കൾ കൂട്ട പലായനം ചെയ്യാനുള്ള പ്രധാന കാരണം ഈ അക്രമി സംഘങ്ങളുടെ ക്രൂരതകളാണെന്നും അദ്ദേഹം ആരോപിച്ചു. കൈരാനയില്‍ നിന്ന് പലായനം ചെയ്ത മൂന്നൂറ് പേരുടെ പട്ടിക ഇതിനോടകം തന്നെ ബിജെപി നേതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.
ബിജെപി നേതാവും കൈരാനയില്‍ നിന്നുള്ള എംപിയുമായ ഹുക്കും സിങാണ് ഷാംലിയുടെ മറ്റുപ്രദേശങ്ങളിലും കൈരാനയിലുമായി ഹിന്ദു പലായാനങ്ങള് നടക്കുന്നുണ്ടെന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: