ന്യൂദല്‍ഹി: കണ്ണൂരില്‍ ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ദേശീയ പട്ടിക ജാതി കമ്മീഷന് അന്വേഷിക്കുമെന്ന് കമ്മീഷന് ചെയര്മാന് പി.എല്‍ പുനിയ അറിയിച്ചു. പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം ഞെട്ടിച്ചുവെന്നും എത്ര ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെങ്കിലും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരമേഖല എഡിജിപിക്ക് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നല്‍കിയിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചുവെന്ന പരാതിയിലാണ് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പം ഒന്നരവയസുള്ള കുട്ടിയും വനിതാ ജയിലില്‍ കഴിയുകയാണ്.
എന്നാല്‍ ഐഎന്‍ടിയുസി നേതാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ മത്സരിച്ചതിലുള്ള വിരോധത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ പെണ്മക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതെന്നാണ് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് ആരോപിക്കുന്നത്. അസഹിഷ്ണുതയ്ക്ക് ഉദാഹരണമാണ് ഈ പ്രവര്‍ത്തിയെന്നും ഇത് കേരളത്തിന് നാണക്കേടാണെന്നും വി.എം.സുധീരന് പറഞ്ഞു.
സംഭവത്തെക്കുറിച്ച് വനിതാ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് പെണ്‍കുട്ടികളുടെ അച്ഛനും ആരോപിച്ചിരുന്നു. ജാമ്യമില്ല വകുപ്പ് ചുമത്തി ഇവരെ ജയിലിലടച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് വിമര്‍ശിച്ച് ദളിത് സംഘടന പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്ത പെണ്‍കുട്ടികളുടെ കുടുംബം സ്ഥലത്തെ പ്രധാന പ്രശ്നക്കാരാണെന്നാണ് തലശ്ശേരി എംഎല്‍എ എ.എം ഷംസീറിന്റെ പ്രതികരണം.
കുട്ടിമാക്കൂല്‍ കുനിയല്‍ വീട്ടില്‍ അഖില(30), അഞ്ജന(25) എന്നിവരെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ ജയിലിലേക്ക് അയച്ചത്. ജാതിപ്പേര് വിളിച്ച് നിരന്തരം അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് സിപിഎം പാര്‍ട്ടി ഒഫീസില്‍ കയറി പ്രതിഷേധിച്ചതെന്ന് പെണ്‍കുട്ടികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: