ചവറ: മഴ ശക്തമായതോടെ ചിറ്റൂര്‍ മേഖലയില്‍ ആസിഡ് കലര്‍ന്ന വെള്ളം പൊങ്ങിയത് ജനജീവിതം ദുസഹമാക്കുന്നു. പ്രദേശത്തെ മിക്ക ആളുകളിലും ത്വക്ക് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. കെഎംഎംഎല്‍ കമ്പനിയുടെ അശാസ്ത്രിയമായ പ്രവര്‍ത്തനം കാരണമാണ് ചിറ്റൂര്മേഖല ദുരന്ത ഭൂമിയായിമാറിയത്. കമ്പനിയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ആസിഡ് കലര് മലിനജലം ഭൂമിയില്‍ ലയിക്കാതെ കൂറ്റന്‍ ടാങ്കുകള്‍ നിമ്മിച്ച് കമ്പനി അതിര്‍ത്തില്‍ സൂക്ഷിക്കുകയും ടാങ്ക് നിറയുന്ന മുറക്ക് പൈപ്പുകളിലൂടെ കടലിക്ക് ഒഴുക്കിവിടുകയുമായിരുന്നു പതിവ്. എന്നാല്‍ അധികൃതരുടെ അനാസ്ഥ മൂലം പൈപ്പിലൂടെ കടലിലേക്ക് ഒഴുക്കിവിട്ട മലിനജലം ഭൂമിയില്‍ പ്രദേശമാകെ വ്യാപിച്ചതോടെയാണ് നാട്ടുകാരുടെ ദുരിതത്തിന് തുടക്കമായത്. ഇതോടെ കിണറുകളിലെല്ലാം ആസിഡ് വെള്ളം നിറഞ്ഞു. ഇതോടെ കുളിക്കുവാനോ കുടിക്കുവാനോ തുണികള്‍ അലക്കുവാനോ പറ്റാത്ത അവസ്ഥയിലായി. കൃഷികളാല്‍ സമ്പമായ പ്രദേശം തരിശുഭൂമിയായി. വളര്‍ത്തുമൃഗങ്ങളെയൊന്നും സംരക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. കമ്പനിയുടെ പ്രവര്‍ത്തനത്താല്‍ ഏറെ ദുരിതം അനുഭവിക്കു പ്രദേശങ്ങളാണ് ചിറ്റൂരും പൊന്മനയും. ഇവിടെ 490 കുടുംബങ്ങള്‍ അധിവസിക്കുന്നു. 150 ഓളം ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിരുെന്നങ്കിലും നടപടി ഉണ്ടായില്ല. മലിനമായ ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കാത്തതിനാല്‍ ഭൂമി പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, പ്രദേശത്ത് പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുക, മതിയായ ചികിത്സാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വാര്‍ഡ് മെമ്പര്‍ രാഗേഷ് നിര്‍മ്മലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: