കൊല്ലം: നീണ്ടകരയില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. അടിയന്തര സഹായമായി നേരത്തെ 10,000 രൂപ വീതം ജില്ലാ കളക്ടര്‍ അനുവദിച്ചിരുന്നു.
ഇന്ന് രാവിലെ എട്ട് മണിക്ക് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സഹായധനം തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കൊല്ലം മുതാക്കര സ്ളംകോളനി യൂണിറ്റ് രണ്ടില്‍ ജലസ്റ്റിന്‍ (44), തമിഴ്നാട് എരുമണ് തുറ സ്വദേശി പിങ്കു (22) എന്നിവരാണ് കായംകുളത്തിന് 30 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ വച്ച് ഇന്നലെ വൈകിട്ട് 4.30ന് ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മരിച്ചത്.
എന്‍ട്രിക്ക ലക്സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്നാണ് വെടിവച്ചത്. കടല്‍കൊള്ളക്കാരെന്ന് കരുതിയാണ് മത്സ്യബന്ധനത്തൊഴിലാളികളുടെ ബോട്ടിന് നേരെ വെടിവച്ചതെന്നാണ് റിപ്പോര്‍ട്ട്. ബോട്ടില്‍ 11 പേരുണ്ടായിരുന്നു. അപകടം നടക്കുമ്പോള്‍ ജലസ്റ്റിനാണ് ബോട്ട് നിയന്ത്രിച്ചിരുന്നത്. രക്ഷപ്പെട്ട ഒമ്പത് പേരും വെടിവയ്പ്പ് നടക്കുമ്പോള്‍ ഉറങ്ങുകയായിരുന്നു.
പിങ്കുവിനും ജലസ്റ്റിനും പുറമേ ഫ്രെഡ്ഡി, ഹിലരി, ഫ്രാഞ്ചെ, മൈക്കിള്‍, ജോണ്സണ്, കുട്ടപ്പന്, ഹില്സെറ്യന്, മാര്ട്ടിന്, ക്ലെമന്‍സ് എന്നിവരാണ് ബോട്ടിലുണ്ടായിരുന്നവര്‍. കളിയിക്കാവിള സ്വദേശി ഫ്രെഡ്ഡിയുടേതാണ് ‘സെന്‍്റ് ആന്റണീസ്’ എന്ന ബോട്ട്. മൃതദേഹങ്ങള്‍ ഇന്നലെ രാത്രി പത്തരമണിയോടെ കരയ്ക്കെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: