മാവേലിക്കര: ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും മലയാള ഭാഷക്കു കേരളത്തില്‍ പോലും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലായെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
എ.ആര്.രാജരാജവര്‍മ സ്മാരക ഭരണ സമിതി സംഘടിപ്പിച്ച എ.ആര്.രാജരാജവര്‍മയുടെ 98–ാം ചരമ വാര്‍ഷിക ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. എ.ആറിന്റെ ജീവചരിത്രം ചെറിയ ക്ലാസുകള്‍ മുതല്‍ തന്നെ പാഠ്യവിഷയമാക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ സുജാത ദേവി അദ്ധ്യക്ഷത വഹിച്ചു.
ശിവരാമന് ചെറിയനാട് പ്രഭാഷണം നടത്തി. സെക്രട്ടറി അനി വര്‍ഗീസ്, എ.ആറിന്റെ ചെറുമകള്‍ രത്നം രാമവര്‍മ തമ്പുരാന്, ജോര്‍ജ് തഴക്കര, വി.പി.ജയചന്ദ്രന്, കല്ലുമല രാജന്, ഫാ.വി.എം.മത്തായി വിലനിലം, പ്രഫ.ഇന്ദിര അശോക്, ഗീതാ പുല്ലുകുളങ്ങര, എസ്.അഖിലേഷ്, നഗരസഭ കൗണ്‍സിലര്‍മാരായ കെ.ഗോപന്, രമേശ്കുമാര്‍, രാജേഷ് കുമാര്‍, വിജയമ്മ ഉണ്ണികൃഷ്ണന്, കൃഷ്ണകുമാരി, അജന്തപ്രസാദ്, ലീലാമണി, മധുബാല നടരാജന്, ഉമയമ്മ വിജയകുമാര്‍, ശ്രീരഞ്ജിനിയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: