കണ്ണൂര്‍: ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖക്ക് കഴിഞ്ഞ സര്‍ക്കാര്‍ അനധികൃതമായി പതിച്ചുനല്‍കിയ കാട്ടാമ്പള്ളിപദ്ധതിയുടെ ഭാഗമായുള്ള ഇറിഗേഷന്‍ വക ഭൂമി തിരച്ചെടുത്ത് പ്രദേശത്തെ ഭൂരഹിതരായ പ്രദേശവാസികള്കള്ക്ക് പതിച്ചു നല്‍കണമെന്ന ആവശ്യവുമായി ചിറക്കല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഭൂരഹിതര്‍ രംഗത്ത്. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ്സി വിഭാഗത്തിന്റെ ധനസഹായത്തോടെ നിര്‍മിച്ച വീട്ടില്‍ താമസിച്ച് വരുന്ന സമയത്താണ് തന്നെ പാര്‍ട്ടിഗ്രാമത്തില്‍ താമസിക്കുന്നതിന് സമ്മതിക്കില്ലെന്ന് പറഞ്ഞ് ഒരു വര്‍ഷം മുമ്പ് കലക്ട്രേറ്റ് പടിക്കല്‍ ചിത്രലേഖ കുടുംബസമേതം സത്യഗ്രഹം കിടന്നത്. ഇതിന്റെ ഭാഗമായി യുഡിഎഫ് സര്‍ക്കാര്‍ കാട്ടാമ്പള്ളി കുതിരത്തടം ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് സെന്റ് ഭൂമി ചിത്രലേഖക്ക് പതിച്ച് നല്‍കുകയുമായിരുന്നു. എന്നാല്‍ നിരവധി വര്‍ഷമായി കാട്ടാമ്പള്ളി കുതിരത്തടം മേഖലയില്‍ സ്വകാര്യ വ്യക്തിയുടെ കീഴിലുള്ള പൊളിഞ്ഞുവീഴാറായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി മാറ്റി നിര്‍മിക്കുന്നതിന് വേണ്ടി ഈ ഭൂമിലഭിക്കാന്‍ പഞ്ചായത്ത് വഴി സര്‍ക്കാരിനെ സമീപിച്ചെങ്കിലും യാതൊരു അനുകൂല നിലപാടും സ്വീകരിച്ചില്ലെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മാത്രമല്ല ഭൂരഹിതരില്ലാപദ്ധതിയുടെ ഭാഗമായി ചിറക്കല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വാടകവീടുകളില്‍ താമസിക്കുന്ന ഭൂരഹിതരായ ഏതാനും പേര്‍ക്ക് പ്രദേശത്ത് ഇത്രയും സൗകര്യപ്രദമായ സ്ഥലമുണ്ടായിട്ടും വാസയോഗ്യമല്ലാത്ത തളിപ്പറമ്പ്, പയ്യന്നൂര്‍, കാസര്‍ക്കോട് എന്നിവിടങ്ങളിലെ ഭൂമിയാണ് പതിച്ച് നല്‍കിയത്. ചിത്രലേഖക്ക് പതിച്ച് നല്കിയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുമ്പോഴാണ് ഭൂമി ചിത്രലേഖക്ക് പതിച്ച് നല്കിയ വിവരം നാട്ടുകാര്‍ അറിയുന്നത്. ഇതേ തുടര്‍ന്ന് ഭൂരഹിതരായ പ്രദേശവാസികള്‍ കഴിഞ്ഞ മാസം 23ന് ജില്ലാ കലക്ടറുള്‍പ്പെടെയുള്ള അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയുണ്ടായില്ലെങ്കില്‍ ഈ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുവാന്‍ നിര്‍ബന്ധിതരാകുമെന്നും ഈ ഭൂമി ചിത്രലേഖയില്‍ നിന്നും തിരിച്ചുവാങ്ങി ഒരു തുണ്ടു ഭൂമി പോലും സ്വന്തമായില്ലാത്ത പ്രദേശവാസികള്‍ക്ക് അനുവദിച്ച് തരാന്‍ നടപടിയുണ്ടാകണമെന്നും ഭൂരഹിതരായ പ്രദേശവാസികള്‍ സര്‍ക്കാരിനോട് ആവശ്യപ്പട്ടു. എ.അബ്ദുള്‍ഗഫൂര്‍, കെ.ദേവരാജ്, ശ്രീജ ചന്ദ്രന്, വി.ജയശ്രീകുമാര്‍, നസീമ സാക്കിര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: