വാഷിങ്ടണ്‍: പാക്കിസ്ഥാനുള്ള അമേരിക്കന്‍ സഹായം നിര്‍ത്തിവെക്കണമെന്നുള്ള രണ്ട് പ്രമേയങ്ങള്‍ യുഎസ് കോണ്‍ഗ്രസില്‍ പരാജയപ്പെട്ടു. ആണവായുധശേഷിയുള്ള രാഷ്ട്രമായ പാക്കിസ്ഥാന് സഹായം തുടരണമെന്നാണ് ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്.
900 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സഹായമാണ് യുഎസ് പാക്കിസ്ഥാന് നല്‍കുന്നത്. 191 നെതിരെ 230 വോട്ടുകള്‍ക്കാണ് പ്രമേയം തള്ളിയത്. പാക്കിസ്ഥാന് തെറ്റായ ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസ് അംഗം ടെഡ് പോ പറഞ്ഞു.
ഒസാമ ബിന്‍ ലാദന് ഒളിവില്‍ കഴിയാന്‍ സാഹചര്യമൊരുക്കിയതും പാക്കിസ്ഥാനാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന് വിഷമയമാണെന്നാണ് സിഐഎ ചീഫ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. യുഎസ് നല്കുന്ന പണം ഭീകരരെ സഹായിക്കുന്നതിനായി ഐഎസ്എയുടെ കൈകളിലാണ് എത്തിച്ചേരുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: