തൊടുപുഴ: മുനിസിപ്പാലിറ്റി പുതുക്കി നിര്‍മ്മിച്ച പാര്‍ക്കിങ് ഏരിയയില്‍ നിന്നുള്ള കോണ്‍ക്രീറ്റ് മാലിന്യം ആറ്റിലേക്ക് തള്ളി. മുനിസിപ്പല്‍ ഓഫീസിന് സമീപം ആറിനോട് ചേര്‍ന്നുള്ള വാഹന പാര്‍ക്കിങ് ഏരിയ അടുത്തിടെ മുനിസിപ്പാലിറ്റി നവീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി വന്ന മാലിന്യമാണ് ആറ്റിലെ വെള്ളമില്ലാത്ത സ്ഥലത്ത് തള്ളിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യവും ഇത്തരത്തില്‍ തള്ളിയിട്ടുണ്ട്. ഒന്നരയാഴ്ചയിലധികമായി ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന് വരികയായിരുന്നു. ഇതിന്റെ ഭാഗമായി പൊളിച്ച് മാറ്റിയ കോണ്‍ക്രീറ്റാണ് ആറ്റിലേക്ക് തള്ളിയത്. പാലത്തിനോട് ചേര്‍ന്നുള്ള ഭാഹത്താണ് വന്‍തോതില്‍ മാലിന്യ കിടക്കുന്നത്. ഇത്തരത്തില്‍ മാലിന്യ ആറ്റിലേക്ക് തള്ളുന്നതിന് അനുവാദമില്ലായെന്നിരിക്കെയാണ് അധികൃതരുടെ മൗനാനുവാദത്തോടെ ഇത്തരത്തിലൊരു നീക്കം കോണ്ട്രാക്ടര് നടത്തിയത്. ആറ്റിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഓരോ കൗണ്‍സില്‍ മീറ്റിങിലും പറയുമ്പോഴാണ് വേലി തന്നെ ഇത്തരത്തില്‍ വിളവ് തിന്നുന്നത്. ഇത്തരം ഒരു സംഭവം ശ്രദ്ധയില്‍പെട്ടിട്ടും അധികൃതര്‍ ആരും ഇതിനെതിരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല. അതേ സമയം ഇത്തരം പ്രവര്‍ത്തി കാണിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സമീപത്തെ വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: