തൊടുപുഴ: സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന യുവതിക്കും ബന്ധുക്കള്‍ക്കുമെതിരെ കുഞ്ഞിന്റെ അച്ചന് കേസ് ഫയല്‍ ചെയ്തു. രാജാക്കാട് സ്വദേശിനി ഇലവുങ്കല്‍ വീട്ടില്‍ സോണിയ, അച്ചന് സൈമണ്‍, അമ്മ കൊച്ചുറാണി, സഹോദരന് സോബിന്‍, സഹോദരഭാര്യ ഗീതു, രാജാക്കാട് കരുണാഭവന് നടത്തിപ്പുകാരി ട്രീസ എന്നിവര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കുട്ടിയുടെ അച്ചന് സഞ്ചു സണ്ണിയാണ് അടിമാലി മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കുട്ടി ജനിച്ച നാള് മുതല്‍ പ്രതികള്‍ കുട്ടിയുടെ അച്ചനായ സഞ്ചുവിനെ കുട്ടിയെ കാണിക്കാതെ മറച്ചുവച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് സഞ്ചു കുട്ടിയെ കാണാന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രതികള്‍ സഞ്ചുവിനെ കുട്ടിയെ കാണിക്കുകയോ ജനിച്ച കുട്ടി ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നുപോലും വ്യക്തമാക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് സഞ്ചു ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിച്ച സമയമാണ് കുട്ടിയുടെ അമ്മ സോണിയയും ബന്ധുക്കളും ചേര്‍ന്ന് രാജാക്കാട് പ്രവര്‍ത്തിച്ച് വരുന്ന കരുണാഭവന് എന്ന അനാഥാലയത്തില്‍ കുട്ടിയെ ഉപേക്ഷിക്കുകയും സോണിയ കാനഡയ്ക്ക് പോകുകയും ചെയതു എന്ന വിവരം മനസിലാകുന്നത്. ഇതിനോടകം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് കരുണാഭവനില്‍ നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ യാതൊരു രേഖകളും സൂക്ഷിക്കാതെ സ്ഥാപനത്തില്‍ പാര്‍പ്പിച്ചിരുന്ന 6 കുട്ടികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയില്‍ എടുത്ത 6 കുട്ടികളില്‍ ഉള്‍പ്പെട്ടിരുന്ന ഒന്നരവയസുകാരന് ഇമ്മാനുവേല്‍ എന്ന ആണ്‍കുട്ടിയെയാണ് പ്രതികള്‍ ഉപേക്ഷിച്ചത്. കസ്റ്റഡിയില്‍ എടുത്ത ഈ 6 കുട്ടികളെ സംബന്ധിച്ച് യാതൊരുവിധ രേഖകളുമില്ലായിരുന്നു. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന അതീവ ഗൗരവമായ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. കേസ് കോടതിയില്‍ പരിഗണനയിലാണ്. അഭിഭാഷകരായ ജോബി ജോര്‍ജ്, സാബു മാത്യു എന്നിവര്‍ മുഖേനയാണ് സഞ്ചു കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: