പത്തനംതിട്ട: ചില ബേക്കറികളില്‍ വില്‍ക്കുന്ന സ്പെഷ്യല്‍ ബണ്ണുകളില്‍ ലഹരിവസ്തുക്കള്‍. മുമ്പ് ഐസ്ക്രീമിലും മറ്റും കലര്‍ത്തി മയക്കുമരുന്നുകള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ബണ്ണുകളിലാണ് ഉപയോഗിക്കുന്നത്.
ഹൈസ്ക്കൂള്, ഹയര്‍സെക്കന്ററി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ മിക്കവരും ഉച്ചഭക്ഷണത്തിനായി സ്ക്കൂള് പരിസരത്തെ ബേക്കറികളിലാണ് എത്തുന്നത്. ഇവിടെ സാധാരണ ബണ്ണും അതിനേക്കാള്‍ വില കൂടിയ സ്പെഷ്യല്‍ ബണ്ണും ലഭിക്കുമത്രേ. ഇങ്ങനെ നല്കുന്ന സ്പെഷ്യല്‍ ബണ്ണില്‍ ലഹരിവസ്തുക്കള്‍ കലര്‍ത്തിയാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുന്നു. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിങ് നിരത്തിയ കണക്കനുസരിച്ച് 40ശതമാനം കുട്ടികളും ഒരുതവണയെങ്കിലും പാന്‍പരാഗ്, ഹാന്‍സ്, കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്.
രാജ്യത്തെ ആണ്‍കുട്ടികളില്‍ 74 ശതമാനം പേരും ഒരുതവണയെങ്കിലും ലഹരി നുണഞ്ഞിട്ടുള്ളവരാണ്. എട്ടുമുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളുടെ കണക്കാണിത്. ഇതില്‍ രണ്ട് ശതമാനം പെണ്‍കുട്ടികളാണ്. പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍സെക്കന്ററി സ്കൂളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ ചടങ്ങില്‍ കുട്ടികളുമായി സംവദിക്കവേയാണ് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിങ് ഈ കണക്കുകള്‍ സൂചിപ്പിച്ചത്. കേരളത്തില്‍ 15 മുതല്‍ 65 വയസ്സുവരെയുള്ളവരില്‍ 47ശതമാനവും ലഹരി ഉപയോഗിച്ചിട്ടുള്ളവരാണ്. ഇതില്‍ അഞ്ച് ശതമാനം സ്ത്രീകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: