ശബരിമല: പ്രതിഷ്ഠാദിന ചടങ്ങിനും മിഥുനമാസ പൂജകള്‍ക്കുമായി തുറന്ന ശബരിമല നട ഇന്ന് അടയ്ക്കും. ഇന്നലെ ശബരിമല മേല്‍ശാന്തി എസ്.ഇ ശങ്കരന് നമ്പൂതിരി രചിച്ച തത്വമസി എന്ന പുസ്തകം സന്നിധാനത്ത് പ്രകാശനം ചെയ്തു. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ആദ്യപ്രതി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
ചടങ്ങില്‍ നേപ്പാള്‍ മന്ത്രി കൃഷ്ണപ്രസാദ് ധാക്കല്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, റിട്ട. ഡിജിപി രമണ്‍ ശ്രീവാസ്തവ, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജപ്രേമ പ്രസാദ്, ചീഫ് എന്‍ജിനീയര്‍(ജനറല്‍) ജി.മുരളീകൃഷ്ണന്, എകിസിക്യൂട്ടീവ് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് കെ.ആര്.മോഹന്‍ലാല്‍, ദേവസ്വം പിആര്‍ഒ മുരളി കോട്ടയ്ക്കകം തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്കായി 13 ന് വൈകിട്ടാണ് ശബരിമല നട തുറന്നത്. പടിപൂജ, ഉദയാസ്തമനപൂജ, നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയ വിശേഷാല്‍ പൂജകള്‍ നടതുറന്നിരുന്ന ദിവസങ്ങളിലുണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാര്‍മികത്വം വഹിച്ചു. കര്‍ക്കിടകമാസ പൂജകള്‍ക്കായി ഇനി ജൂലൈ 15 ന് വൈകിട്ട് 5 ന് നട തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: