ചെങ്ങന്നൂര്‍: എംസി റോഡില്‍ മുളക്കുഴയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്. ലോറിയിലിടിച്ച ശേഷം നിയന്ത്രണം വിട്ട ബസ്സ് സമീപത്തെ പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ആദ്യ ഇടിയില്‍തന്നെ ബസ്സിന്റെ ഡീസല്‍ ടാങ്ക് പൊട്ടി ഡീസല്‍ പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയിരുന്നു. ബസ്സില്‍ ഇടിച്ച ലോറി ലോറി കടകം തിരിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ ഡ്രൈവര്‍ സീറ്റില്‍നിന്ന് തെറിച്ച് ബസ്സിനുള്ളിലേക്കു തന്നെ വീണു.
ഇടിയെ തുടര്‍ന്ന് മുന്‍വശത്തെ ഗ്ലാസ്സുകള്‍ ഉടഞ്ഞ് ഇയാളുടെ വലതു കണ്ണിലേക്കും തുളച്ചുകയറി. ഇതോടെ ഡ്രൈവറില്ലാതെ ഓടിയ ബസ്സാണ് പെട്രോള്‍ പമ്പിലേക്ക് തരിഞ്ഞുകയറിയത്. സമീപത്തെ ഓടയ്ക്ക് മുകളിലൂടെ പാഞ്ഞുകയറി പമ്പില്‍ പാര്‍ക്കുചെയ്തിരുന്ന മറ്റൊരു ലോറിയിലാണ് ബസ്സ് ഇടിച്ചുനിന്നത്. ഈ സമയം തീപ്പൊരി ഉണ്ടാകാതിരുന്നതും മഴപെയ്തുകൊണ്ടിരുന്നതും തീപിടുത്തം ഉണ്ടാകാതിരിക്കുവാന്‍ കാരണമായി.
ലോറി പെട്രോള്‍ പമ്പിലെ മെഷിന് മറച്ചു കിടന്നിരുന്നതിനാല്‍ ഇതിലേക്ക് ബസ്സ് ഇടിച്ചുകയറാതിരിക്കുവാനും കാരണമായി. ഇത്തരത്തില്‍ പമ്പിലെ ഇന്ധനം നിറയ്ക്കുന്ന യൂണിറ്റിലേക്ക് നേരിട്ട് ഇടിച്ചുകയറിയിരുന്നെങ്കില്‍ തീപിടുത്തമുണ്ടാകുന്നതിനും പമ്പിലെ നിരവധി ടാങ്കുകളിലായി ശേഖരിച്ചിരുന്ന പെട്രോളും ഡീസലും ഉള്‍പ്പെടെ പൊട്ടിത്തെറിച്ച് വന്‍ ദുരന്തത്തിന് വഴിവെച്ചേനെ.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത് കെഎസ്ആര്‍ടിസി ബസ്സില്‍. അപകടം നടന്നയുടനെ അതുവഴിവന്ന വന്ന കെഎസ്ആര്‍ടിസി ബസ് അതിലുണ്ടായിരുന്ന യാത്രക്കാരെ ഇറക്കിയ ശേഷം പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.
നാട്ടുകാരും പെട്രോള്‍ പമ്പിലെ ജീവനക്കാരും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് തേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: