ഹരിപ്പാട്: തൃശൂര്‍ പൂരത്തിന് കുടമാറ്റം നടത്തുന്നതുപോലെ കുപ്പിമാറ്റത്തിന് വിമുക്തഭടന്മാര് ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ഹരിപ്പാട് അമൃതാവിദ്യാലയത്തി ല്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവ ല്‍ക്കരണ ക്ലാസ്സിനു ശേഷം വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെ പത്താം കഌസ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യയുടെ ചോദ്യത്തിന് മുപടി പറയുകയായിരുന്നു അദ്ദേഹം.
കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിമുക്തഭന്മാര്ക്ക് നല്കുന്ന മദ്യം അവരുടെ ഉപയോഗത്തിനാണ്. വില്‍പ്പനക്കല്ല. ഇത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് കമ്മീഷണറെന്ന പുതിയ ജോലി എങ്ങനെ കാണുന്നെന്ന ചോദ്യത്തിന് കുട്ടികള്‍ ഒരു കഌസ്സില്‍ നിന്ന് അടുത്ത കഌസ്സുകളിലേക്ക് പോകുന്നതുപോലെയാണ് ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
വൈദ്യുതിബോര്‍ഡിലെ വിജിലന്‍സ് ഓഫിസര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ആംഡ് ബററാലിയന്‍ എഡിജിപി എന്നീ ജോലികള്‍ ചെയ്തു. പേരു മാറുന്നെന്നേയുള്ളു. ഓരോ ജോലിക്കും ഓരോ ദൗത്യമുണ്ട്. അത് കഴിവനുസരിച്ച് ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ കോളജ് പരിസരങ്ങളില്‍ ലഹരി വ്യാപിക്കുന്നത് കുറയ്ക്കുക എന്ന ദൗത്യവുമായാണ് ഇവിടെ വന്നിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. അവിടെ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും.
സ്കൂള്‍ അധികൃതര്‍ അവരുടെ നിലയില്‍ ലഭിക്കുന്ന വിവരങ്ങളും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. സ്കൂളുകളില്‍ ആന്റീ നാര്‍ക്കോട്ടിക് കഌബ്ബുകള്‍ സ്ഥാപിക്കും. ലഹരിക്കെതിരായ പ്രചാരണം ലക്ഷ്യമാക്കി ചില സിനിമകള്‍ തയ്യാറാക്കി സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കും.
എട്ടാം ക്ലാസ് മുതല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പരിശീലനം നേടുന്നത് മണ്ടത്തരമാണ്. പഌസ്ടു വരെയുള്ളവര്‍ അതാത് പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ ശ്രമിക്കുന്നതാണ് നല്ലത്. സിവില്‍ സര്‍വ്വീസിന് 21 വയസ് കഴിയാതെ അപേക്ഷിക്കാന്‍ കഴിയില്ല എന്നതിനാല്‍ ബിരുദപഠനത്തിനു ശേഷം ശ്രമിക്കുന്നതാണ് നല്ലതെന്നും കുട്ടികളുടെ ചേദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ധന്യ അധ്യക്ഷയായി. ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടികമ്മീഷണര്‍ അബ്ദുള്‍കലാം, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ചന്ദ്രപാലന്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രേമാരാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: