തിരുവനന്തപുരം: പാമോയില്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.പി.എ അഹമ്മദ് രാജിവച്ചു. ഇന്നു രാവിലെയാണ് അദ്ദേഹം ആഭ്യന്തര സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനങ്ങളോടും കണ്ടെത്തലുകളോടും വിയോജിപ്പുള്ളതുകൊണ്ടാണ് അദ്ദേഹം രാജിവച്ചതെന്നാണ് സൂചന.
തുടരന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 23 ന് കോടതി പരിഗണിക്കും. അതേസമയം രാജിയെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് അഹമ്മദ് പറഞ്ഞു. കേസ് ഈ മാസം 23 ന് കോടതി പരിഗണിക്കാനിരിക്കെയാണ് രാജി. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അഹമ്മദിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി പുതിയ സര്‍ക്കാര്‍ അധികാരല്മേറ്റതിന് ശേഷം തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ ഹനീഫ ഉമ്മന്‍ ചാണ്ടിയുടെ പങ്കും അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സിന്റെ ചുമതല മുഖ്യമന്ത്രി ഒഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റില്ലെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. പി.കെ ഹനീഫയ്ക്കെതിരെ ചീഫ് വിപ്പ് പരാതി നല്‍കുകയും വിമര്‍ശനത്തിനൊടുവില്‍ കേസില്‍ നിന്ന് പി.കെ ഹനീഫ പിന്‍വാങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: