തലശ്ശേരി: ദളിത് യുവതികളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത പോലീസ് നിലപാട് പക്ഷപാതപരം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കണ്ണൂര്‍ ജില്ലയിലെ വിവിധപ്രദേശങ്ങളില്‍ സിപിഎം വ്യാപകമായ അക്രമം അഴിച്ച് വിട്ടിരുന്നു. നൂറുകണക്കിന് വീടുകളും വാഹനങ്ങളും തകര്‍ക്കുകയും നിരവധിയാളുകള്‍ക്ക് അക്രമത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ത്രീകളെയും കുട്ടികളെയും പോലും അക്രമികള്‍ വെറുതെ വിട്ടില്ല. കുടിവെള്ളം പോലും മലിനമാക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ പതിനഞ്ചോളം വീടുകളാണ് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടത്. ഇത്രയും വ്യാപകമായ അക്രമം അരങ്ങേറിയിട്ടും ഇതുവരെ ഒരാളെ പോലും അറസ്റ്റു ചെയ്യാത്ത പോലീസാണ് കേവലം ആരോപണത്തിന്റെ പേരില്‍ രണ്ട് ദളിത് യുവതികളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. തങ്ങള്‍ക്ക് മുകളില്‍ നിന്ന് നിര്‍ദ്ദേശമുണ്ട് അതുകൊണ്ടാണ് നിങ്ങളെ അറസ്റ്റ് ചെയ്യുന്നതെന്നാണ് പോലീസ് യുവതികളോട് പറഞ്ഞത്. നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യേണ്ട പോലീസ് ഭരണാധികാരികളുടെ നിര്‍ദ്ദേശ പ്രകാരം നിയമം നടപ്പിലാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സിപിഎം അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് നടക്കുന്നത് സെല്ഭരണമാണെന്നതിന് ഉത്തമ ഉദാഹരണമാണ് ദളിത് യുവതികളുടെ ആസൂത്രിതമായ അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: