കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ കാസര്‍കോട് ക്യാമ്പസ്സില്‍ തീവ്രവാദ ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ സര്‍വകലാശാല അധികൃതര്‍ അന്വേഷണ സമിതിയെ നിയമിച്ചു.
രഹസ്യാന്വേഷണ ബ്യൂറോ കളക്ടര്‍ക്ക് കൈമാറിയ കത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ മാസം സര്‍വകലാശാല വിസിക്ക് കളക്ടര്‍ നല്‍കിയിരുന്നു.
അന്വേഷണ സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ കത്തിന് വിശദീകരണം നല്‍കുമെന്നാണ് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലും നടന്നതിന് സമാനമായ സംഭവങ്ങള്‍ കേരളത്തിലും നടക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
ജന്മഭൂമി കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സര്‍വകലാശാല അന്വേഷണ സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയോടെ വൈസ് ചാന്‍സലര്‍ കളക്ടറുടെ കത്തിന് മറുപടി നല്‍കുമെന്നാണ് സൂചന. തീവ്രവാദ ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനം കുറച്ച് കാലമായി ക്യാമ്പസിനകത്ത് സജീവമാണ്. രഹസ്യാന്വേഷണ ബ്യൂറോയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: