ന്യൂദല്‍ഹി: ഭൂമി ഏറ്റെടുക്കുന്നതില്‍ ജനങ്ങള്‍ക്ക് സ്വീകാര്യമായ പാക്കേജ് നടപ്പിലാക്കുന്നതിലുള്പ്പെടെ ദേശീയപാത വികസനത്തില്‍ കേരളത്തിന് മാത്രമായി ഇളവുകള്‍ നല്‍കാമെന്നും വ്യവസ്ഥകള്‍ ലഘൂകരിക്കാമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിനായി ടെണ്ടര്‍ നടപടികളില്‍ ഇളവ് വരുത്താനും കേന്ദ്രം തയ്യാറായെന്ന് ഗഡ്ക്കരിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
45 മീറ്ററില്‍ ദേശീയപാത വികസിപ്പിക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെ കേന്ദ്രമന്ത്രി സ്വാഗതം ചെയ്തെന്ന് പിണറായി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതില്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വളരെ ഉദാരമായ സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചതെ് മുഖ്യമന്ത്രി പറഞ്ഞു. പണം ഒരു തരത്തിലും പ്രശ്നമാവില്ലെന്നും ജനങ്ങള്‍ക്ക് സ്വീകാര്യമായ പാക്കേജ് നടപ്പിലാക്കാന്‍ കേരളത്തോട് സഹകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ചട്ടപ്രകാരം ടെണ്ടറിംഗ് നടപടികള്‍ ആരംഭിക്കാന്‍ ഭൂമിയുടെ 80 ശതമാനം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ കേരളത്തിനായി ഇത് 60 ശതമാനമായി കുറയ്ക്കാമെന്ന് കേന്ദ്രമന്ത്രി സമ്മതിച്ചു. നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പുള്ള നടപടികള്‍ ലളിതവല്‍ക്കരിച്ചത് സംസ്ഥാനത്തിന് ആശ്വസകരമാണ്.
നാല് പാക്കേജുകളിലായാണ് ദേശീയപാത 17, ദേശീയ പാത 47 എന്നിവ വികസിപ്പിക്കുന്നത്. ആദ്യത്തെ പാക്കേജിന്റെ വിശദ പദ്ധതി രേഖ കണ്‍സള്‍ട്ടന്റിനെ ഇതിനകം നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ള പാക്കേജുകള്‍ക്കും 10 ദിവസത്തിനകം കണ്‍സള്‍ട്ടന്റിനെ തീരുമാനിക്കുമെന്നും കേന്ദ്രഗതാഗത മന്ത്രി പിണറായിയെ അറിയിച്ചിട്ടുണ്ട്.
ദേശീയപാതയില്‍ കോണ്‍ക്രീറ്റ് റോഡുകള്‍ക്ക് മുകളിലുള്ള ബിറ്റുമെന്‍ ആവരണത്തില്‍ റബ്ബര്‍ ചേര്‍ക്കുന്നതിനെക്കുറിച്ചും സ്പീഡ് ബ്രേക്കറുകള്‍ക്ക് റബ്ബറൈസേഷന്‍ സാധ്യമാക്കുതിനെ കുറിച്ചും സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്് പഠനം നടത്തും. സംസ്ഥാനസര്‍ക്കാര്‍ സിആര്‍ആര്‍ഐ യുമായി സഹകരിച്ച് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കും. കണ്ണൂര്‍ കൊയിലാണ്ടി, പയ്യൂന്നൂര്‍. ബൈപ്പാസുകളുടെ പുനക്രമീകരണ പ്രക്രിയ ഉടനെ പൂര്‍ത്തിയാക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നല്കി, മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വ്യവസായിക സാമ്പത്തിക വികസനത്തിന് സഹായകമായ പദ്ധതിയെന്ന നിലയില്‍ വാതക പൈപ്പ് ലൈന്‍ നടപ്പിലാക്കുമെന്ന സംസ്ഥാനത്തിന്റെ തീരുമാനവും കേന്ദ്രഗതാഗതമന്ത്രി സ്വാഗതം ചെയ്തിട്ടുണ്ട്. കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി , കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, കേന്ദ്ര ആരോഗ്യമന്ത്രി ജഗത് പ്രകാശ് നദ്ദ എന്നിവരെ വിവിധ ആവശ്യങ്ങളുന്നയിച്ച് പിണറായി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: