തിരുവനന്തപുരം: കനത്തമഴയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് വൈദ്യുതി ബന്ധം നഷ്ടപ്പെട്ട ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി പുനസ്ഥാപിക്കാനായില്ല. രണ്ടൂ ദിവസത്തിലധികം വേണ്ടിവരുമെന്നാണ് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കാഞ്ഞിരംകുളം, നെയ്യാറ്റിന്‍കര, വിഴിഞ്ഞം സബ്ഡിവിഷനുകളിലെ വൈദ്യുതി തകരാറാണ് പരിഹരിക്കാന്‍ സാധിക്കാത്തത്. ഇടവിട്ടുള്ള സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണ് വൈദ്യുതി കമ്പികളില്‍ പതിച്ച് പല സ്ഥലങ്ങളിലും പോസ്റ്റുകള്‍ ഒടിഞ്ഞു തൂങ്ങി. വാഹനങ്ങള്‍ കടന്നു ചെല്ലാന്‍ സാധിക്കാത്ത സ്ഥലങ്ങളിലാണ് പോസ്റ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. ഇവ മാറ്റി സ്ഥാപിക്കുന്നതിന് ജീവനക്കാര്‍ക്ക് നന്നേ ബുദ്ധമുട്ട് അനുഭവപ്പെടുന്നുണ്ട്.
ഇടവിട്ടുള്ള ഭാഗങ്ങളിലെ കമ്പികള്‍ പൊട്ടിയതിനാല്‍ ഒരുഭാഗത്തെ പണികള്‍ പൂര്‍ത്തീകരിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാം. ഇതിനാല്‍ തകരാര്‍ പൂര്‍ണ്ണമായും പരിഹരിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് കെഎസ്ഇബി. വിഴിഞ്ഞം സബ്ഡിവിഷനു കീഴില്‍ 16 കെവി ലൈനിലെ കമ്പികളും പൊട്ടിവീണു. ഇത് കൂടുതല്‍ ദുഷ്ക്കരമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: