സാന്റക്ലാര: കോപ്പ ആമേരിക്ക ശതാബ്ദി ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടറില്‍ മെക്സിക്കോയെ നിലം തൊടീക്കാതെ ചിലി. തീര്‍ത്തും ഏകപക്ഷീയമായിരുന്ന മത്സരത്തില്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ചിലി മെക്സിക്കോയെ തകര്‍ത്തു വിട്ടത്.
എണ്ണം പറഞ്ഞ നാലു ഗോളുകളുമായി എഡ്വേര്‍ഡോ വര്‍ഗാസ് മുന്നില്‍ നിന്നു പടനയിച്ചപ്പോല് രണ്ടു ഗോള്‍ നേടി എഡ്സണ് പുഞ്ചും, ഒരു ഗോളുമായി അലക്സി സാഞ്ചസും ചിലിയുടെ തേരോട്ടത്തിനു കൂട്ടായി.
16-ാം മിനിറ്റിലാണ് എഡ്സണ് പുഞ്ച് ചിലിയുടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. കളിയുടെ 44-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ വര്ഗാസാകട്ടെ 52, 57, 74 മിനിറ്റുകളിലും മെക്സിക്കന്‍ ഗോള്‍ മുഖത്ത് വിള്ളല്‍ വീഴ്ത്തി. സെമിയില്‍ കൊളംബിയയാണ് ചിലിയുടെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: