ന്യൂദൽഹി: പത്താൻകോട്ട് ഭീകരാക്രമണത്തെ സംബന്ധിച്ച് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുമുള്ള തണുപ്പൻ അന്വേഷണ ഭാവത്തെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രൂക്ഷമായി കുറ്റപ്പെടുത്തി. ഭീകരവാദവും പരസ്പര സംഭാഷണങ്ങളും ഒന്നിച്ച് പോകില്ലെന്ന് മന്ത്രി തുറന്നടിച്ചു.
നേരത്തെ ഭാരതത്തിന്റെ എൻഐഎ അന്വേഷണ സംഘത്തെ തങ്ങളുടെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് പാക്കിസ്ഥാൻ തുറന്നടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുഷമ സ്വരാജ് പാക്കിസ്ഥാൻ ഭരണ കൂടത്തിനെതിരെ പ്രതിഷേധമുയർത്തിയത്. ഭാരതം എപ്പോൾ വേണമെങ്കിലും അന്വേഷണം നടത്തുവാൻ സജ്ജമാണ് എന്നാൽ പാക്കിസ്ഥാനാണ് കൂടുതൽ സമയം ആവശ്യപ്പെടുന്നതെന്ന് സുഷമ കുറ്റപ്പെടുത്തി.
ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാർ തമ്മിലുള്ള ചർച്ചകൾ ഒഴിവാക്കിയിട്ടില്ല. എന്നാൽ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുമുള്ള അന്വേഷണമാണ് തങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നത്, ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഏറെ സങ്കീര്‍ണ്ണമാണെന്നും സുഷമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: