തിരുവനന്തപുരം: പാമോയില്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറോട് കേസില്‍ നിന്ന് പിന്മാറാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. മുഖ്യമന്ത്രിക്കും ഇതേ അഭിപ്രായമാണ്. രാജിക്ക് പിന്നില്‍ ഗൂഢാലോചനയാണെന്ന് പറയുന്നതിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കേണ്ടെന്ന വിധിയോടു വിയോജിച്ചാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തുടരണമെന്നായിരുന്നു ആഗ്രഹമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. സര്‍ക്കാരിന്റെ ആവശ്യപ്രകാരമല്ല അഹമ്മദിന്റെ രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാജി ഗൂഡാലോചനയുടെ ഭാഗമാണെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജജ് ആരോപിച്ചു. സി.പി.എം സമ്മേളനം കഴിയുന്നതിനു വേണ്ടി പ്രോസിക്യുട്ടര്‍ കാത്തിരിക്കുകയായിരുന്നു. അല്ലെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ശേഷം രാജിവയ്ക്കാന്‍ ഒരു മാസം കാത്തിരുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: