മൂന്നാര്‍: വില്‍പ്പനയ്ക്കായി ഓട്ടോ റിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 24 ലിറ്റര്‍ മദ്യം ദേവികുളം എക്സൈസ് സംഘം പിടികൂടി. ഒരാള്‍ പിടിയില്‍. ദേവികുളം മാങ്കുളം മുകളേല്‍ സന്തോഷ് (39) നെയാണ് പിടികൂടിയത്. എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിടികൂടിയത്. ഇന്നലെ വൈകീട്ട് മൂന്നരയോടെ ലക്ഷി-മാങ്കുളം റോഡില്‍ ഫാക്ടറിയ്ക്ക് സമീപത്ത് നിന്നാണ് വാഹന പരിശോധനയ്ക്കിടെ വണ്ടി പിടികൂടിയത്. 58 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 24 ലിറ്റര്‍ വിദേശമദ്യമാണ് പിടികൂടിയത്. പല തവണയായി മൂന്നാറിലെ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയ മദ്യമാണിതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. വില്‍പ്പനയ്ക്കായാണ് ഇത്തരത്തില്‍ നിരവധി തവണ മദ്യം കടത്തിയതായും വിവരമുണ്ട്. ഇടുക്കി എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ സുധീപ്കുമാര്‍ എന്‍ പി, ദേവികുളം എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ പി ഇ ഷാജി, ഉദ്യോഗസ്ഥരായ സുരേഷ് ബാബു, സുരേഷ് കെ എം, അനീഷ്, ബിന്ദുമോള്‍ വി ആര്, റെജി എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: