ന്യൂദല്‍ഹി: ഭാരത സമ്പത് വ്യവസ്ഥയെ തകര്‍ക്കുവാനാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശ്രമിച്ചതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി എംപി പറഞ്ഞു.
ചെറുകിട ഇടത്തരം വ്യവസായങ്ങളെ തള്ളിക്കളയുകയായിരുന്നു രാജന് ചെയ്തത്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ ഒരു കോണ്‍ഗ്രസ് ഏജന്റായിട്ടാണ് രഘുറാം രാജന് പ്രവര്‍ത്തിച്ചിരുന്നതായി എപ്പോഴും സംശയിച്ചിരുന്നതായും സ്വാമി പറഞ്ഞു.
രണ്ടാം ഊഴത്തിന് ഇല്ലായെന്ന രഘുറാം രാജന്റെ പ്രസ്താവന യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
രഘുറാം രാജന് രണ്ടാം ഊഴം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രിക്ക് രണ്ട് കത്തുകള്‍ എഴുതിയിരുന്നു. രാജന്റെ മൂന്ന് വര്‍ഷത്തെ കാലാവധി സപ്തംബര്‍ നാലിനാണ് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: