മാവ് വെട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണം
ഇടുക്കി: പറമ്പിലേക്ക് ചാഞ്ഞ് കിടന്ന മാവിന്റെ കൊമ്പ് മുറിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗ്രഹനാഥന് വെട്ടേട്ടു. അടിമാലി ആനവിരട്ടി പിച്ചാട്ട് പ്ലാമല കാരിയില്‍ രാജേന്ദ്രന് (52) നാണ് മാരകമായി വെട്ടേട്ടത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രന് അപകട നില തരണം ചെയ്തിട്ടില്ല. സംഭവത്തില്‍ അയല്‍വാസിയായ കൊച്ചുവീട്ടില്‍ രാജന് (30)നെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ: അയല്‍ വാസിയായ ഇരുവരും തമ്മില്‍ അതിരുതര്‍ക്കം നിലനിന്നിരുന്നു. തന്റെ പറമ്പിലേക്ക് ചാഞ്ഞ് നില്ക്കുന്ന മാവിന്റെ കൊമ്പ് വെട്ടി മാറ്റണമെന്ന് ദീര്‍ഘനാളായി രാജേന്ദ്രന് രാജനോട് ആവശ്യപെട്ടിരുന്നു. ഇതില്‍ വിമുഖത കാട്ടിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ പണിക്കാരനേയും കൂട്ടി രാജേന്ദ്രന് മരത്തിന്റെ കമ്പ് വെട്ടിമാറ്റി. ഇതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് വാക്കത്തിക്കൊണ്ടുള്ള വെട്ടില്‍ കലാശിച്ചത്. തലയ്ക്കും, കഴുത്തിനുമ, കയ്യ്ക്കും അടക്കം മൂന്ന് വെട്ടാണ് രാജേന്ദ്രന് ഏറ്റത്. തലയ്ക്കേറ്റ വെട്ടിന് എട്ട് തുന്നിക്കെട്ടുണ്ട്. അടിമാലി താലൂക്ക് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരുക്കുന്നത്. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: