ആലപ്പുഴ: വായന മരിച്ചിട്ടില്ലെന്നും സാമൂഹിക ബോധത്തോടെയുള്ള മൗലികമായ വായനയുടെ അഭാവമാണ് സമൂഹം ഇന്നു നേരിടുന്ന പ്രശ്നമെന്നും മന്ത്രി ജി. സുധാകരന് പറഞ്ഞു. പി.എന്‍. പണിക്കരുടെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനദിനാഘോഷവും വായനവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും അമ്പലപ്പുഴ പി.എന്‍. പണിക്കര്‍ സ്മാരക എല്‍പി സ്കൂളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വായിച്ചു വളര്‍ന്നാല്‍ വിളയുമെന്നും വായിക്കാതെ വളര്‍ന്നാല്‍ വളയുമെന്നുമുള്ള കവി വാക്യത്തെ തിരുത്തി വായിച്ച് വളയുന്നതാണ് ഇന്നത്തെ സമൂഹം നേരിടുന്ന പ്രശ്നം. വായന പുതിയ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. ടെലിവിഷനും അച്ചടമാധ്യമവും ദിനം പ്രതി വളര്‍ന്നുകൊണ്ടിരിക്കുന്നു. വായനശാലകളെ ആധുനിക കാലഘട്ടത്തിനനുസരിച്ച് മാറ്റേണ്ടതുണ്ട്. പലപ്പോഴും അച്ചടിമാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്കൊപ്പം നില്ക്കാന് ടെലിവിഷന്‍ കഴിയുന്നില്ല. ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കും വിശ്വാസ്യതയ്ക്ക് സംഭവിക്കുന്ന അപചയത്തെക്കുറിച്ച് ബോധ്യമുണ്ട്. അക്ഷരങ്ങള്‍ക്ക് മരണമില്ലെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസം ജനകീയമായ ഇവിടെ വായനയുടെ സാമൂഹിക പ്രസക്തി ചര്‍ച്ചചെയ്യപ്പെടണം. മലയാളിയെ വായിപ്പിക്കാന്‍ പ്രത്യേകം മുന്‍കൈയ്യെടുത്ത് ജീവിതം അതിനായി സമര്‍പ്പിച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു പി.എന്‍. പണിക്കര്‍. വായനയിലൂടെ സാമൂഹിക മാറ്റത്തിന് വഴിമരുന്നിടാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു. ഓരോ ഗ്രാമത്തിലും വായനയുടെ സന്ദേശം എത്തിക്കാന്‍ പി.എന്‍. പണിക്കര്‍ക്ക് സാധിച്ചതായും അതു തുടര്‍ന്നുപോകാന്‍ സമൂഹത്തിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: